കൊല്ലം: ജനനേന്ദ്രിയം മുറിച്ച കേസില്‍ പെണ്‍കുട്ടിയുടെ കാമുകന് അയ്യപ്പദാസിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ശ്രീഹരിയുടെ ജനനേന്ദ്രിയം മുറിച്ചത് അയ്യപ്പദാസാണെന്ന് പെണ്‍കുട്ടിയുടെ അഭിഭാഷകനോട് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ പിന്നീട് താന്‍ തന്നെയാണ് കൃത്യം ചെയ്തതെന്നും അയ്യപ്പദാസ് പറഞ്ഞിട്ടാണെന്നും മൊഴിമാറ്റിയിരുന്നു. ഇതിന്റെ നിജസ്ഥിതി പരിശോധിക്കാനാണ് അയ്യപ്പദാസിനെ അറസ്റ്റ് ചെയ്തത്.
അയ്യപ്പദാസ് വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ചിട്ടുണ്ടെന്നും ഇയാളില്‍നിന്നു തനിക്കു ഭീഷണിയുണ്ടെന്നും ചൂണ്ടിക്കാട്ടി പെണ്‍കുട്ടി ജൂണ്‍ 20 നു പേട്ട സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ പെണ്‍കുട്ടിയെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ തടങ്കലിലാക്കിയെന്നാരോപിച്ച് അയ്യപ്പദാസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍ പെണ്‍കുട്ടി തടവില്‍ അല്ലെന്ന് വ്യക്തമാക്കി പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതോടെ അയ്യപ്പദാസ് ഹര്‍ജി പിന്‍വലിക്കുകയും ചെയ്തു.
പെണ്‍കുട്ടിയെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ നെടുമങ്ങാട്ട് ഒരു വീട്ടില്‍ തടങ്കലിലാക്കിയിരിക്കുകയാണെന്നും ആരോപിച്ചാണ് അയ്യപ്പദാസ് ഹര്‍ജി സമര്‍പ്പിച്ചിരുന്നത്. എന്നാല്‍ പെണ്‍കുട്ടി മാതാപിതാക്കള്‍ക്കൊപ്പമാണ് വാടക വീട്ടില്‍ താമസിക്കുന്നതെന്നും ആരുടെയും തങ്കടലിലല്ലെന്നും വ്യക്തമാക്കി തിരുവനന്തപുരം പേട്ട എസ്ഐ എഎസ് സുരേഷ് കുമാര്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്കി.
അയ്യപ്പദാസ് വിവാഹ വാഗ്ദാനം നല്കിയ പീഡിപ്പിച്ചിട്ടുണ്ടെന്നും ഇയാളില്‍ നിന്ന് തനിക്ക് ഭീഷണിയുണ്ടെന്നും ചൂണ്ടിക്കാട്ടി പെണ്‍കുട്ടി പേട്ട സിഐയ്ക്ക് പരാതി നല്‍കിയിരുന്നു. ഇതിന്റെയടിസ്ഥാനത്തില്‍ സംരക്ഷണം നല്‍കുന്നുണ്ടെന്നും പോലീസ് വ്യക്തമാക്കി. പോലീസ് സംരക്ഷണം നല്‍കിയിട്ടുള്ള കുട്ടിയെങ്ങനെ അന്യായ തടങ്കലിലാകുമെന്ന് ആരാഞ്ഞ കോടതി ഹര്ജിക്കാരന് പിഴ ചുമത്തേണ്ടി വരുമെന്ന് വ്യക്തമാക്കി. ഇതോടെ ഹര്‍ജി പിന്‍വലിക്കാന്‍ അയ്യപ്പദാസിന്റെ അഭിഭാഷകന് അനുമതി തേടി. ഡിവിഷന് ബെഞ്ച് ഇതനുവദിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: