ലക്നൗ: സൈന്യത്തിനെതിരെ പ്രസ്താവന നടത്തി ഉത്തര്‍പ്രദേശ് മുന്‍ മന്ത്രിയും സമാജ്വാദി പാര്‍ട്ടി നേതാവുമായ അസം ഖാന് വിവാദത്തില്‍. ജമ്മു കശ്മീരിലെ സ്ത്രീകളെ സൈനികര്‍ മാനഭംഗം ചെയ്യുന്നെന്നായിരുന്നു പ്രസ്താവന.
ഝാര്‍ഖണ്ഡ്, അസം, ജമ്മു കശ്മീര്‍ എന്നിവിടങ്ങളില്‍ സ്ത്രീകള്‍ക്കു നേരെയുണ്ടായ ബലാത്സംഗ ശ്രമത്തെ തുടര്‍ന്ന് ഇവര്‍ സൈനികരെ മര്‍ദ്ദിക്കുകയും സൈനികരുടെ സ്വകാര്യ ഭാഗങ്ങള്‍ നീക്കം ചെയ്തിട്ടുമുണ്ട്. സൈന്യത്തിന്റെ ഇത്തരം നടപടികള്‍ രാജ്യത്തിനു തന്നെ അപമാനമാണ് എന്നൊക്കെയാണ് ഖാന് തട്ടിവിട്ടത്.
സൈന്യത്തിനെതിരെയുള്ള ഖാന്റെ പ്രസ്താവനയെ ബിജെപി അപലപിച്ചു. ഇത്തരം രാഷ്ട്രീയക്കാരെ ബഹിഷ്കരിക്കണം. ഇവര്‍ക്ക് യാതൊരു സ്ഥാനമാനങ്ങളും നല്‍കരുത്, ബിജെപി വക്താവ് സാംബിത് പത്ര പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: