ബീജിങ്: അതിര്‍ത്തി പ്രശ്നങ്ങളില്‍ ഇടപെടുന്നതിനു മുന്‍പ് ഇന്ത്യ നിയമങ്ങളെക്കുറിച്ച് പഠിച്ചിരിക്കണമെന്ന് ചൈനീസ് മാധ്യമങ്ങള്‍. അതിര്‍ത്തി പ്രശ്നങ്ങളില്‍ ചൈന മൗനം പാലിക്കുന്നത് ദൗര്‍ബല്യം കൊണ്ടല്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.
സിക്കിം അതിര്‍ത്തിയില്‍ ഇന്ത്യ സ്ഥലം കൈയേറിയെന്ന് ചൈന കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടുള്ള ലേഖനങ്ങളിലാണ് മാധ്യമങ്ങളുടെ അഭിപ്രായം.
സിക്കിം അതിര്‍ത്തിയില്‍ ഇന്ത്യ കൈവശപ്പെടുത്തിയ പ്രദേശങ്ങള്‍ എന്ത് വില കൊടുത്തും സംരക്ഷിക്കും. അതിര്‍ത്തിയില്‍ വിന്യസിച്ചിരിക്കുന്ന സൈന്യത്തെ ഇന്ത്യ ഉടന്‍ പിന്‍വലിക്കുമെന്നാണ് ചൈന പ്രതീക്ഷിക്കുന്നതെന്നും ചൈനീസ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്ത്യയെ അപേക്ഷിച്ച് ചൈന സാമ്പത്തികമായും, സൈനിക ബലത്തിലും ശക്തമായ രാജ്യമാണ്, മാധ്യമങ്ങള്‍ തുടരുന്നു. സംഘര്‍ഷം ഉടലെടുത്തതോടെ കൈലാസ മാനസ സരോവര്‍ തീര്‍ത്ഥാടകര്‍ കടന്നുപോവുന്ന നാഥുലാ ചുരം ചൈന കഴിഞ്ഞ ദിവസം പൂര്‍ണ്ണമായും അടച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: