ആഗ്ര: ലൈംഗികമായി പീഡിപ്പിച്ചെന്ന മകളുടെ പരാതിയില്‍ പോലീസ് ഉദ്യോഗസ്ഥന് അറസ്റ്റില്‍. ആഗ്ര-ദല്‍ഹി യമുന എക്സ്പ്രസ് വേയിലെ മന്ഥ് പോലീസ് സ്റ്റേഷനിലെ അമ്പത്തെട്ടുകാരനായ എഎസ്ഐയാണ് റിട്ടയര്‍ ചെയ്യാന്‍ മൂന്നു മാസം ബാക്കി നില്‍ക്കെ അറസ്റ്റിലായത്.
മുപ്പത്തഞ്ചുകാരിയായ മകളാണ് പരാതിക്കാരി. വിവാഹിതയായ ഇവര്‍ ഫിറോസാബാദിലാണ് താമസം. മെഡിക്കല്‍ ചെക്കപ്പിനായി കഴിഞ്ഞ ദിവസം ആഗ്രയിലെത്തി. ഡോക്ടറെ കാണാന്‍ വൈകിയപ്പോള്‍ അച്ഛനൊപ്പം പോലീസ് സ്റ്റേഷനിലെ ഔട്ട്പോസ്റ്റില്‍ തങ്ങാന്‍ തീരുമാനിച്ചു. അവിടെ വെച്ച് അച്ഛന് പീഡിപ്പിച്ചുവെന്നാണ് പരാതി.
മുമ്പ് പതിനഞ്ചു വയസുള്ളപ്പോള്‍ തന്നോട് അച്ഛന് ഇത്തരത്തില്‍ പെരുമാറിയിട്ടുണ്ടെന്നും എന്നാല്‍ ഇത്രകാലത്തിനു ശേഷം അത് ആവര്‍ത്തിക്കുമെന്നു കരുതിയില്ലെന്നുമാണ് പരാതിയില്‍ പറയുന്നതെന്ന് മന്ഥ് സ്റ്റേഷനിലെ സിഐ സഞ്ജയ് കുമാര്‍ അറിയിച്ചു. കുറ്റം സമ്മതിച്ച എഎസ്ഐയെ സസ്പെന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: