ബീജിങ്: വന്‍നഗരങ്ങളിലെ പാര്‍പ്പിട സമുച്ചയങ്ങളെ കോണ്‍ക്രീറ്റ് കാട് എന്നൊക്കെ വിളിക്കാറുണ്ട്. എന്നാല്‍, താമസിക്കാന്‍ ശരിക്കുമൊരു കാട് ഒരുക്കിയാലോ? തമാശയല്ലിത്. കാടു കൊണ്ട് ഒരു നഗരം തന്നെ നിര്‍മിക്കുന്നു. അങ്ങ് ചൈനയിലാണിതെന്നു മാത്രം.
ദക്ഷിണ ചൈനയിലെ ലിയുഷൗ നഗരത്തിലാണ് എല്ലാ സൗകര്യങ്ങളോടെ ‘വന നഗരം’ നിര്‍മിക്കുന്നത്. ലിയുഷൗവിന് വടക്ക് ഗുവാങ്ക്സി മേഖലയില്‍ 175 ഹെക്ടര്‍ ഇതിനായി കണ്ടെത്തി പ്രവര്‍ത്തനം തുടങ്ങി. ചൈനയില്‍ തന്നെ കൃത്രിമ വനം നിര്‍മിച്ച ശില്‍പ്പി സ്റ്റെഫാനൊ ബൊയറിയാണ് താമസ സ്ഥലം, വ്യാപാര കേന്ദ്രങ്ങള്‍, സ്കൂള്‍, ആശുപത്രി എന്നിവയടങ്ങിയ ‘വന നഗരം’ ഒരുക്കുന്നത്. 2020ല്‍ പദ്ധതി പൂര്‍ത്തായാകും.
30,000 ജനങ്ങളെ ഇവിടെ പാര്‍പ്പിക്കുക ലക്ഷ്യം. 40,000 മരങ്ങള്‍, നൂറ് വ്യത്യസ്ത വിഭാഗത്തില്‍പ്പെട്ട 10 ലക്ഷം ചെടികള്‍ എന്നിവ നിര്‍മാണത്തിന് ഉപയോഗിക്കും. നഗരം പൂര്‍ത്തിയാകുന്നതോടെ 10,000 ടണ്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡും 57 ടണ്‍ മാലിന്യങ്ങളും പ്രതിവര്‍ഷം വലിച്ചെടുക്കും.
ഏകദേശം 900 ടണ്‍ ഓക്സിജന്‍ പുറത്തുവിടും. സൗര, ജൈവ ഊര്‍ജ്ജമാണ് ഇവിടത്തെ ഉപയോഗത്തിന് സജ്ജമാക്കുന്നത്. നഗരത്തെ ലിയുഷൗവുമായി ബന്ധിപ്പിക്കാന്‍ വൈദ്യുതി കാറുകള്‍ കൊണ്ടുള്ള റെയിലും ഒരുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: