നാരദനെ അറിയാത്തവരായി ആരുമുണ്ടായിരിക്കുകയില്ല. നാരദന്റെ വീണയുടെ പേരാണ് മഹതി. നല്ലൊരു ഗായകനാണെന്ന അഹങ്കാരം നാരദനുണ്ടായിരുന്നു. ആ അഹങ്കാരത്തെ ശമിപ്പിക്കണമെന്ന് ഹനുമാന് തീരുമാനിച്ചു.
ഒരു ദിവസം ധ്യാനത്തില്‍ മുഴുകിയിരിക്കുന്ന ഹനുമാന്റെയരുകില് നാരദന് എത്തിച്ചേര്‍ന്നു.തന്റെ വീണയെ തൊട്ടടുത്ത പാറപ്പുറത്തു വച്ച് ഹനുമാന് ഉണരുന്നതിനായി കാത്തിരുന്നു. ഹനുമാന് ധ്യാനത്തില്‍ നിന്നുണര്‍ന്നതും തൊട്ടുപുന്പില് നില്ക്കുന്ന നാരദനെയാണ് കണ്ടത്. നാരദന്റെ അഹങ്കാരം ശമിപ്പിക്കാന്‍ ഇതു തന്നെ പറ്റിയ അവസരമെന്ന് ഹനുമാനു തോന്നി.ഹനുമാന് പറഞ്ഞു മഹര്‍ഷേ അങ്ങ് വലിയ സംഗീതജ്ഞനാണ്. എനിക്ക് അങ്ങയുടെ സംഗീതം കേള്ക്കാന്അതിയായ ആഗ്രഹമുണ്ട്.ഇതു കേള്‍ക്കേണ്ട താമസം നാരദന് തന്റെ വീണ മീട്ടി സംഗീതമാലപിച്ചുതുടങ്ങി.ഗാനാലാപനം കഴിഞ്ഞതും നാരദമുനിഅഹങ്കാരത്തോടെ ഹനുമാനോട് സംഗീതമാലപിക്കാന് ആവശ്യപ്പെട്ടു. ഇതു കേട്ട ഹനുമാന് വളരെ വിനയത്തോടെ പറഞ്ഞു മഹര്‍ഷേ അങ്ങയുടെ സംഗീതത്തിനു മുന്പില് ഞാന്‍ എത്രയോ നിസ്സാരനാണ്. ഇതു കേട്ടതും നാരദന്റെ അഹങ്കാരം ഒന്നുകൂടി വര്‍ദ്ധിച്ചു.ഹനുമാനെ ഗാനമാലപിക്കാന്‍ വീണ്ടും നിര്‍ബസിച്ചു.
ഹനുമാന് സംഗീതമാലപിച്ചു തുടങ്ങിയതും പ്രകൃതിയാകെകോരിത്തരിച്ചു.നാരദന് അദ്ഭുതം അടക്കുവാനായില്ല ഹനുമാന്റെ ഗാനാലാപനത്തില്പാറപ്പുറത്തു വെച്ചിരുന്ന നാരദന്റെ വീണ അലിഞ്ഞ് വെള്ളായിത്തീര്ത്തു.ഗാനാലാപനം അവസാനിച്ചിട്ടും പ്രകൃതിക്ക് പെട്ടെന്ന് പൂര്‍വ്വസ്ഥിതിയിലെത്താന്‍ കഴിഞ്ഞില്ല.വീണ ഉരുകിയതിനു പിന്നാലെ പാറയും ഉരുകി. അവസാനം രണ്ടും ഉറച്ചു പോയി.നാരദന് പുറപ്പെടാന്‍ നേരം വീണ അന്വേഷിച്ചപ്പോള്‍ കാണുന്നില്ല ഇതു കണ്ട ഹനുമാന് പറഞ്ഞു മഹര്ഷേഅങ്ങയുടെ വീണ പാറയില്‍ ഉറച്ചു പോയി. താങ്കള്‍ ഗാനാലാപനം നടത്തി വീണ തിരിച്ചെടുത്തു കൊള്ളുക.നാരദന് വീണ്ടും പാടിത്തുടങ്ങി.
മണിക്കൂറുകള്‍ നീങ്ങുന്നതല്ലാതെ പാറക്ക് അനക്കമില്ല. അവസാനം നാരദന് തൊഴുകൈയോടെ ഹനുമാനോട പേക്ഷിച്ചു. ഞാന്‍ വലിയ സംഗീതജ്ഞനാണ് എന്ന അഹങ്കാരം ഇതോടെ ഇല്ലാതായിരിക്കുന്നു. എന്നോട് സദയം ക്ഷമിച്ച് എന്റെ വീണ തിരികെ തന്നാലും.നാരദന്റെ അഹങ്കാരം ശമിച്ചെന്നു മനസ്റ്റിലാക്കിയ ഹനുമാന് തന്റെ ഗാനാലാപനത്തിലൂടെ വീണയെ വീണ്ടെടുത്ത് നാരദന് നല്കി. ഹനുമാനോട് ക്ഷമാപണം നടത്തി വീണയുമായി നാരദന് യാത്രയായി.
കവി തുളസീദാസ് ഹനുമാന് ചാലീസയില്‍ ഹനുമാന്റെ രൂപത്തെയും ഗുണ ഗണങ്ങളേയും
അതിമനോഹരമായി വര്‍ണ്ണിക്കുന്നു.
കഞ്ചന്‍ ബരന്‍ ബിരാജ് സുബേസാ
കാനന്‍ കുണ്ഡല് കുഞ്ചിത് കേസാ
സ്വര്‍ണ്ണവര്‍ണ്ണത്തോടുകൂടിയവനും കര്‍ണ്ണ കുണ്ഡലങ്ങളണിഞ്ഞവനും ചുരുണ്ട കേശത്തോടു കൂടിയവനും വിശേഷ വസ്ത്രങ്ങളണിഞ്ഞവനുമായഹനുമാന് വിജയിക്കട്ടെ. ഇവിടെ ശ്രീരാമന്റെ നിറം കറുപ്പു കലര്‍ന്ന നീലയെങ്കില്‍ ഹനുമാന്റെ നിറം സ്വര്‍ണ്ണവര്‍ണ്ണ മെന്ന് കവി പറയുന്നു.
ഹാഥ് ബജ്ര് ഔ ധ്വജാബി രാ ജൈ
കാംസേ മുംജ് ജനേ ഊ സാ ജൈ
പുല്ലുകള്‍ കൊണ്ടുണ്ടാക്കിയ പൂണൂലണിഞ്ഞ ഹനുമാന്റെ ഒരു കൈയ്യില്‍ വജ്രായുധവും മറുകൈയ്യില്‍ ധര്‍മ്മത്തിന്റെ പ്രതീകമായ ധ്വജവുമാണുള്ളത്. ഇതു രണ്ടും വിജയത്തിന്റെ ചിഹ്നങ്ങളാണ്.മുംജ് എന്നാല്‍ ഒരു പുല്‍ച്ചെടിയാണ്.
ഇതിന് ശാഖകളില്ല. ഇതുകൊണ്ടുണ്ടാക്കിയ പൂണൂല് ബ്രഹ്മചര്യത്തിന്റെ പ്രതീകമാണ്. സര്‍വ്വ ഗുണങ്ങളും ഒത്തുചേര്‍ന്ന ഉത്തമനെന്നാണ് ഇവിടെ കവി ഹനുമാനെ വിശേഷിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: