ചേറ്റുവ: തുടര്‍ച്ചയായി പെയ്ത കനത്ത മഴയില്‍ തീരദേശത്തെ വീടുകളില്‍ വെള്ളം കയറിയതുമൂലം ഇവരുടെ പെരുന്നാള്‍ ദിനം കണ്ണീരിലായി. ചെമ്പുണ്ട പറമ്പില്‍ സി.എസ് റയിയയുടെ ഓലമേഞ്ഞ വീടും പരിസരവും പൂര്‍ണമായും വെള്ളത്തിലായി.
അടുക്കളയില്‍ തീ പുകയ്ക്കാന്‍ പോലും കഴിയാതെ പെരുന്നാള്‍ ദിനത്തിലും റസിയയും മകനും തങ്ങളുടെ കുടിലിനുള്ളിലെ കട്ടിലില്‍ ചുരുണ്ടുകൂടി. വികലാംഗയായ റസിയയ്ക്കും മകനും ഭക്ഷണമെത്തിച്ച് കൊടുത്തത് അയല്‍വാസിയാണ്. കടപ്പുറം തൊട്ടാപ്പ്, ഫോക്കസ് പരിസരം എന്നിവിടങ്ങളിലാണ് വെള്ളക്കെട്ട്. പഞ്ചായത്ത് പ്രസിഡന്റ് പി.എം മുജീബ് വെള്ളക്കെട്ട് പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് വെള്ളം ഒഴുക്കിവിടാനുളള നടപടികള്‍ സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: