ചേര്‍ത്തല: ക്രമക്കേട് കണ്ടെത്തിയ ശ്രീകണ്ഠമംഗലം സഹകരണബാങ്കില്‍ അഡ്മിനിസ്ട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്തി. കോണ്‍ഗ്രസ് നയിക്കുന്ന ഭരണസമിതിയിലെ ഭൂരിപക്ഷം അംഗങ്ങളും അയോഗ്യരായ സാഹചര്യത്തിലാണ് ജോയിന്റ് രജിസ്ട്രാറുടെ നടപടി. ജോയിന്റ് രജിസ്ട്രാറുടെ നടപടികള്‍ക്കെതിരെ എത്തിയ ഹര്‍ജികള്‍ ഹൈക്കോടതിതള്ളിയിരുന്നു.
ചട്ടവിരുദ്ധമായി ഭരണസമിതി നടത്തിയ ഭൂമിയിടപാടില്‍ ബാങ്കിന് 14.40 ലക്ഷം രൂപ നഷ്ടം സംഭവിച്ചതായി സഹകരണവകുപ്പ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഈ തുകയത്രയും ഭരണസമിതിയിലെ ഏഴംഗങ്ങളില്‍നിന്ന് ഈടാക്കുന്നതിന് ജോയിന്റ് രജിസ്ട്രാര്‍ ജൂണ്‍ മൂന്നിന് സര്‍ചാര്‍ജ് ഉത്തരവിട്ടിരുന്നു.
ഭൂരിപക്ഷം അംഗങ്ങളും അയോഗ്യരായതോടെ ഭരണസമിതിക്ക് ക്വാറം ഇല്ലാതായി. തന്മൂലം ഭരണപ്രതിസന്ധി ഉണ്ടാകാതിരിക്കുവാനാണ് അഡ്മിനിസ്ട്രേറ്ററെ ഭരണച്ചുമതല ഏല്പിക്കുന്നതെന്ന് ചൊവ്വാഴ്ചതന്നെ പുറത്തിറങ്ങിയ ജോയിന്റ് രജിസ്ട്രാറുടെ ഉത്തരവില്‍ പറയുന്നു. ചേര്‍ത്തല അസി. രജിസ്ട്രാര്‍ ഓഫീസിലെ മുഹമ്മ യൂണിറ്റ് ഇന്‍സ്പെക്ടറെയാണ് അഡ്മിനിസ്ട്രേറ്ററായി നിയോഗിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: