കൊട്ടാരക്കര: ശ്രീഹരിയുടെ ജനനേന്ദ്രിയം മുറിച്ച കേസില്‍ പെണ്‍കുട്ടിയുടെ കാമുകനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. കൊട്ടാരക്കര തൃക്കണ്ണമംഗലം സ്വദേശി അയ്യപ്പദാസാണ് പിടിയിലായത്. ഐജി എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ കൊട്ടാരക്കരയില്‍ നിന്ന് കസ്റ്റഡിയില്‍ എടുത്തത്. ചോദ്യം ചെയ്യലിനായി ഇയാളെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി.
അയ്യപ്പദാസ് നിര്‍ദ്ദേശിച്ചതനുസരിച്ചാണ് ശ്രീഹരിയുടെ ജനനേന്ദ്രിയം ഛേദിച്ചതെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു. ഇതിനെതിരെ പെണ്‍കുട്ടി തടങ്കലിലാണെന്നു കാട്ടി അയ്യപ്പദാസ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി കോടതി തള്ളി. സംഘപരിവാറിന്റെ കസ്റ്റഡിയില്‍ കഴിയുന്ന പെണ്‍കുട്ടി മൊഴി മാറ്റിപ്പറയുന്നത് ചിലരുടെ നിര്‍ബന്ധം മൂലമാണെന്നും അയ്യപ്പദാസ് ആരോപിച്ചിരുന്നു. പെണ്‍കുട്ടി അച്ഛനമ്മമാരോടൊപ്പമാണെന്നും വീട്ടുതടങ്കലിലല്ലെന്നും പോലീസ് സംരക്ഷണം നല്കിവരികയാണെന്നുമുള്ള റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു കോടതി ഹര്‍ജി തള്ളിയത്.
അതേസമയം കാമുകനായ അയ്യപ്പദാസ് വിവാഹവാഗ്ദാനം നല്കി ലൈംഗിക ചൂഷണത്തിനിരയാക്കിയെന്ന് പെണ്‍കുട്ടി പേട്ട സിഐക്കു പരാതി നല്‍കിയിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് അയ്യപ്പദാസിനെ കസ്റ്റഡിയിലെടുത്തത്. വിശദമായ ചോദ്യം ചെയ്യലിനു ശേഷം ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു. അയ്യപ്പദാസിന്റെ ഭീഷണിയുണ്ടെന്നു പറഞ്ഞതിനാല്‍ പെണ്‍കുട്ടിക്ക് പോലീസ് സംരക്ഷണം നല്കി വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: