കൊച്ചി: പകര്‍ച്ചവ്യാധി നിയന്ത്രിക്കാന്‍ ആരോഗ്യവകുപ്പ് ശ്രമം ഊര്‍ജിതമാക്കി. ജീവനക്കാര്‍ക്ക് അവധിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. ശാരീരിക അസ്വാസ്ഥ്യവും പകര്‍ച്ചവ്യാധികളും പിടിപെട്ടവര്‍ക്ക് മാത്രമായി അവധി ചുരുക്കി. അവധി ദിവസങ്ങളിലും പ്രതിരോധം ഊര്ജിതമാക്കാണമെന്നും നിര്‍ദ്ദേശിച്ചു.
അത്യാഹിത വിഭാഗങ്ങളില്ലാത്ത ആശുപത്രികളില്‍ ഒ.പി. സമയവും കൂട്ടി. രാവിലെ എട്ടുമുതല്‍ വൈകിട്ട് ആറുവരെ ഒ.പി. പ്രവര്‍ത്തിപ്പിക്കും. പനിബാധിതരുടെ എണ്ണമേറിയതിനെ തുടര്‍ന്നാണ് നടപടി. നിലവില്‍ രാവിലെ ഒന്‍പത് മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെയായിരുന്നു ഒ.പി. സമയം. അത്യാഹിത വിഭാഗമുള്ള ആശുപത്രികളില്‍ പഴയ സമയം തുടരും.
ജനറല്‍ ആശുപത്രിയുടെ കീഴില്‍ സഞ്ചരിക്കുന്ന പനി ക്ലിനിക്ക് തുടങ്ങിയിട്ടുണ്ട്. ഇതേ മാതൃകയില്‍ വാഹന സൗകര്യമുള്ള താലൂക്ക് ആശുപത്രികളിലും സഞ്ചരിക്കുന്ന പനി ക്ലിനിക്കുകള്‍ തുടങ്ങാന്‍ ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ജില്ലയില്‍ ഇന്നലെ ആറുപേര്‍ക്ക് എച്ച് വണ്‍ എന്‍ വണ്‍ പിടിപെട്ടു. 41 പേര് ഡെങ്കിപ്പനിക്കും ചികിത്സ തേടി. ഇതില്‍ 13 പേരും കൊച്ചി കോര്പറേഷന് പരിധിയിലുള്ളവരാണ്. 189 പേരാണ് വയറിളക്കരോഗങ്ങള്‍ക്ക് ചികിത്സ തേടിയത്. നാലുപേര്‍ക്ക് ചിക്കന്‍ പോക്സ് പിടിപെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: