കൊച്ചി: നടന് ദിലീപിനേയും നാദിര്‍ഷായേയും പതിമൂന്ന് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം പോലീസ് വിട്ടയച്ചു. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന് ദിലീപിനേയും നാദിര്‍ഷായേയും ദിലീപിന്റെ മാനേജരേയും ആലുവ പോലീസ് ക്ലബിൽ വിളിച്ചുവരുത്തിയാണ് നിർണായക മൊഴിയെടുത്തത്.പകല്‍ പന്ത്രണ്ടരയോടെ തുടങ്ങിയ ചോദ്യംചെയ്യല്‍ പാതിരാത്രി ഒരു മണിയോടെയാണ് അവസാനിച്ചത്.
കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട വിവരങ്ങളാണ് പോലീസിനു ലഭിച്ചിരിക്കുന്നത്. പോലീസ് ക്ലബിലേക്ക് പുറപ്പെടും മുൻപ്, താന്‍ നല്കിയ പരാതിയില്‍ മൊഴിയെടുക്കാനാണ് പോലീസ് വിളിച്ചതെന്നാണ് ദിലീപ് വ്യക്തമാക്കിയത്. എല്ലാകാര്യങ്ങളിലും വിശദമായ മൊഴിയെടുത്തെന്നും താന്‍ വളരെ ആത്മവിശ്വാസത്തിലാണെന്നും പുറത്തിറങ്ങിയ ദിലീപ് മാധ്യമങ്ങളോടു പ്രതികരിച്ചു.
ഇന്നു കൊച്ചിയില്‍ നടക്കുന്ന ‘അമ്മ’ ജനറല്‍ ബോഡിയില്‍ പങ്കെടുക്കുമെന്നും ദിലീപ് അറിയിച്ചു. ബുധനാഴ്ച ദിലീപ് ഇല്ലാതെയാണു അമ്മ എക്സിക്യുട്ടീവ് യോഗം ചേര്‍ന്നത്. അതേ സമയം ഇവര്‍ക്ക് ക്ലീന്‍ ചിറ്റ് കൊടുത്തിട്ടില്ലെന്നും ആവശ്യമെങ്കില്‍ ഇരുവരെയും വീണ്ടും വിളിപ്പിക്കുമെന്നും ആലുവ റൂറല്‍ എസ്പി എ.വി. ജോര്‍ജ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: