വാഷിംഗ്ടണ്‍: സിറിയ, സുഡാന്, സൊമാലിയ, ലിബിയ, ഇറാന്, യെമന്‍ എന്നീ ആറ് മുസ്ലീം രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്ക്ക് അമേരിക്കയില്‍ പ്രവേശിക്കുന്നതിന് വീണ്ടും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉത്തരവിട്ടു.
മുസ്ലീം രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാരുടെ ഏറ്റവും അടുത്ത ബന്ധുക്കള്‍ക്കോ, വ്യാപാര ബന്ധം ഉള്ളവര്‍ക്കോ മാത്രമായിരിക്കും വിസ ലഭിക്കുക. വിലക്കേര്‍പ്പെടുത്തിയ പൗരന്മാരുടെ മാതാപിതാക്കള്‍, ഭര്‍ത്താവ്/ഭാര്യ, പ്രായപൂര്‍ത്തിയായ മക്കള്‍, മരുമകള്‍, മരുമകന്, എന്നിവരെയാണ് പുതിയ ഭേദഗതിയില്‍ അടുത്ത കുടുംബാംഗങ്ങള്‍ എന്ന ഗണത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
മുത്തശ്ശന്, മുത്തശ്ശി, പേരമക്കള്‍ അമ്മായി, അമ്മാവന്, മരുമക്കള്‍, സഹോദര ഭാര്യ, സഹോദര ഭര്‍ത്താവ് എന്നിവരെ അടുത്ത ബന്ധുക്കളില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഈ രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ഥികള്‍ക്കും പുതിയ മാനദണ്ഡങ്ങള്‍ ബാധകമായിരിക്കും. വിസ നിരോധനത്തിന് പിന്നാലെയാണ് ട്രംപിന്റെ അടുത്ത ഉത്തരവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: