ന്യൂദല്‍ഹി: ബോളിവുഡ് സൂപ്പര്‍ താരമായ ഷാരുഖ് ഖാനും, നവാസുദ്ദീന്‍ സിദ്ദിഖിയും ബ്രാന്‍ഡ് അംബാസിഡര്‍മാരാണെന്ന് തെറ്റിദ്ധരിപ്പിച്ച് അഞ്ഞൂറ് കോടിയുടെ തട്ടിപ്പ് നടത്തിയതായി പരാതി.
ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് ആസ്ഥാനമായിട്ടുള്ള വെബ്വര്‍ക്ക് ട്രേഡ് ലിങ്കസ് ഷാഡോ എന്ന സ്വകാര്യ കമ്പനിക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കേസില്‍ സിബിഐ അന്വേഷണം ആരംഭിച്ചു.
കമ്പനിയുടെ പ്രചാരകന്മാരായ അനുരാഗ് ജെയിന്, സന്ദേശ് വര്‍മ്മ എന്നിവര്‍ക്കെതിരെയാണ് വഞ്ചനയ്ക്കു കേസ് നല്‍കിയിരിക്കുന്നത്. എന്നാല്‍ താരങ്ങളുടെ പേര് കുറ്റപത്രത്തിലോ മറ്റോ ഉത്തര്‍പ്രദേശ് പോലീസ് ചേര്‍ത്തിട്ടില്ല. രണ്ട് ലക്ഷത്തോളം ജനങ്ങളില്‍ നിന്നായി 500 കോടിയോളം രൂപയാണ് തട്ടിയെടുത്തിയിരുന്നത്.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 10നാണ് കമ്ബനി ആരംഭിച്ചിരിക്കുന്നത്. ഇരു താരങ്ങളുടെയും ആരാധകരാണ് പണം കൂടുതലായി നിക്ഷേപിച്ചിരിക്കുന്നതെന്ന് അന്വേഷണ സംഘം പറഞ്ഞു. നാല് ലക്ഷത്തോളം ആളുകള്‍ക്ക് അംഗത്വം നല്‍കുമെന്ന് പറഞ്ഞാണ് കമ്ബനി ഫണ്ട് വാങ്ങിക്കൂട്ടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: