ദൈവം തമ്പുരാന് വിചാരിച്ചാലും കെഎസ്ആര്‍ടിസി നന്നാവില്ലെന്നുപറഞ്ഞത് മലയാറ്റൂര്‍ രാമകൃഷ്ണന് ആയിരുന്നു എന്നാണിതെഴുതുന്നയാളിന്റെ ഓര്‍മ്മ. മലയാറ്റൂരിന്റെ പ്രവചനം നാള്‍ക്കുനാള്‍ ശരിയായി വരുന്നു.
വിരമിച്ച ജീവനക്കാര്‍ പലരും പെന്ഷന് കിട്ടാതെ ആത്മഹത്യ ചെയ്തു. ബാക്കിയുള്ളവര്‍ മാനേജുമെന്റിനെയും സര്‍ക്കാരിനെയും ശപിച്ചുകഴിഞ്ഞുകൂടുന്നു. ജീവനക്കാര്‍ ശമ്പളത്തിനുവേണ്ടിപ്പോലും സമരം ചെയ്യേണ്ട സ്ഥിതി. ഏതു ട്രാന്‍സ്പോര്‍ട്ട് മന്ത്രി ഭരിച്ചാലും ഈ ദുരവസ്ഥ മാറുന്നില്ല.
സര്‍ക്കാര്‍ കടം നല്കി മടുത്തു. സഹസ്രകോടികള്‍ എഴുതിത്തള്ളി. ഇനി വായ്പ നല്‍കാനും എഴുതിത്തള്ളാനും നിവര്‍ത്തിയില്ലെന്നു ധനമന്ത്രി പ്രഖ്യാപിച്ചുകഴിഞ്ഞു. നികുതിദായകരോട് ഉത്തരവാദിത്തമുള്ള ഒരു മന്ത്രിക്ക് അതേ പറയാനാകൂ. ഇപ്പോള്‍ കെഎസ്ആര്‍ടിസിയുടെ കണ്ണ് സഹകരണ ബാങ്കുകളിലെ സാധാരണക്കാരുടെ നിക്ഷേപത്തിലാണ്.
വന്‍തുകകള്‍ സഹകരണ ബാങ്കുകളില്‍നിന്ന് വായ്പയെടുത്ത് ശമ്പളവും പെന്‍ഷനും നല്‍കാനാണ് പരിപാടി. രാഷ്ട്രീയക്കാര്‍ വന്‍തുകകള്‍ നല്കാന് തയ്യാറായിരിക്കുന്നു. പക്ഷേ നിക്ഷേപകര്‍ ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണം. കെഎസ്ആര്‍ടിസി പോലെ അഴിമതിയിലും കെടുകാര്യസ്ഥതയിലും മുങ്ങിനില്ക്കുന്ന ഒരു സ്ഥാപനത്തിന് ഇനിയും കടം കൊടുക്കുന്നത് ആത്മഹത്യാപരമായിരിക്കും. തങ്ങളുടെ നിക്ഷേപം സുരക്ഷിതമാക്കാന്‍ നിക്ഷേപകര്‍ മുന്നിട്ടിറങ്ങണം. കെഎസ്ആര്‍ടിസി ഭരണം പത്തുവര്‍ഷത്തേക്ക് പരീക്ഷണാര്‍ത്ഥം തൊഴിലാളികളെ ഏല്‍പ്പിക്കട്ടെ; എല്ലാം അവര്‍ ശരിയാക്കും.
കെ.വി. സുഗതന്
ആലപ്പുഴ
പ്രതികരിക്കാൻ ഇവിടെ എഴുതുക: