പടിഞ്ഞാറന്‍ സംസ്കാരം പലതും നമുക്ക് അശ്ലീലമാണ്. ഭീകരമായ പകര്‍ച്ചപ്പനി പടര്‍ന്നുപിടിച്ചിരിക്കുന്ന വേളയില്‍ ആ സംസ്കാരം ഇവിടെ പ്രദര്‍ശിപ്പിച്ച് സംപ്രേഷണം ചെയ്തത് തികച്ചും അപലപനീയമായി. കേരളം ഈശ്വരവിശ്വാസികളുടെയും, സമ്പന്നരല്ലെങ്കില്തന്നെ തറവാടിത്തം കാത്തുസൂക്ഷിക്കുന്ന സ്ത്രീകളുടെയും നാടാണ്.
അച്ഛനമ്മമാരും മക്കളും മരുമക്കളും കൗമാരത്തിലെത്തിയ പേരക്കുട്ടികളും വാര്‍ത്ത ഒന്നിച്ചിരുന്ന് ടിവിയില്‍ കാണുന്നു. അര്‍ജന്റീന ഫുട്ബോള്‍ താരം മെസ്സിയും ഒമ്പത് വര്‍ഷംകൂടെ താമസിച്ച് കഴിഞ്ഞുവന്ന അന്റോണെല്ല റൊക്കുമ്പോയും വിവാഹിതരായത് ടിവിയില്‍ സംപ്രേഷണം ചെയ്തിരുന്നുവല്ലോ.
വിവാഹവിരുന്നിന് എത്തിയപ്പോള്‍ അവര്‍ കാണിച്ചുകൂട്ടിയ വഷളത്തം അത് കണ്ടുകൊണ്ടിരുന്ന കുടുംബങ്ങളെ നാണംകെടുത്തി. ഇനിയെങ്കിലും ഇത്തരം സംപ്രേഷണത്തില്‍ ചാനലുകള്‍ സംയമനം പാലിക്കേണ്ടതുണ്ട്. കൊച്ചുകുട്ടികളെ വഴിതെറ്റിക്കരുത്.
കാവല്ലൂര്‍ ഗംഗാധരന്,
ഇരിങ്ങാലക്കുട
ജോണ്‍ പോള്‍ ഓര്‍മിപ്പിച്ചത്
‘ജന്മഭൂമി വാരാദ്യം’ പതിപ്പിലെ ജോണ്‍ പോളിന്റെ മലയാള ചലച്ചിത്രങ്ങളുടെ പ്രാരംഭത്തെക്കുറിച്ചുള്ള രേഖാചിത്രങ്ങള്‍ സഹിതമായ തുടര്‍വിവരണം ഞാന്‍ ശ്രദ്ധയോടെ വായിക്കാറുണ്ട്. എന്റെ ആറുവയസ്സുമുതല്‍ (1950 മുതല്‍) എന്റെ മൂത്ത ചേച്ചി തന്റെ കൂടെ ചലച്ചിത്രം കാണുവാനായി എന്നേയും കൊണ്ടുപോകുമായിരുന്നു. അന്നുമുതല്‍ ചലച്ചിത്ര അഭിനേതാക്കള്‍, ഗാനങ്ങള്‍, ഗാനാലാപകര്‍ എന്നിവര്‍ എനിക്കേറെ ഇഷ്ടപ്പെട്ടവരായി. ജോണ്‍ പോളിന്റെ തുടര്‍വിവരണം എന്നെ 1950 കളില്‍ എത്തിച്ചു.
ജൂലായ് രണ്ടിലെ വിവരണത്തില്‍ ജിക്കിയെന്ന് ചലച്ചിത്ര മേഖലയിലെ എല്ലാവരും അറിഞ്ഞിരുന്ന പി.ജി. കൃഷ്ണവേണിയെന്ന ഗായികയെക്കുറിച്ചും, മലയാളികള്‍ക്കേവര്‍ക്കും പ്രിയങ്കരനായിരുന്ന ഗായകന് എ.എം. (അച്ചടിച്ചുവന്നത് എം.എം. എന്നാണ്) രാജയെക്കുറിച്ചും ഹൃസ്വമായി വിവരിച്ചിട്ടുണ്ട്. പി. സുശീല, എസ്. ജാനകി എന്നിവര്‍ പ്രശസ്തരാകുന്നതിനു മുന്‍പ്, പി. ലീലയും ജിക്കിയും ആയിരുന്നു തമിഴ്, തെലുങ്ക് ചലച്ചിത്ര ഗാനാലപനരംഗത്ത് മുന്പന്തിയിലിരുന്നവര്.
മലയാളത്തില്‍ ജിക്കി ഉദയാ സ്റ്റുഡിയോ നിര്‍മിച്ച ചലച്ചിത്രങ്ങള്ക്കുവേണ്ടിയായിരുന്നു ഏറെ പാടിയത്. അതുപോലെ 1950 കളുടെ അവസാനംവരെ എ.എം.രാജയായിരുന്നു, തമിഴ് ചലച്ചിത്ര അഭിനേതാക്കളായിരുന്ന എം.ജി. രാമചന്ദ്രന്, ശിവാജി ഗണേശന്, ജെമിനി ഗണേശന് എന്നിവര്‍ക്കുവേണ്ടിയും മലയാള സിനിമയിലെ സത്യനുവേണ്ടിയും ഗാനങ്ങള്‍ ആലപിച്ചത്.
എന്നാല്‍ സ്വയംകൃതാനര്‍ത്ഥം എന്നതുപോലെ അദ്ദേഹം തമിഴ് ചലച്ചിത്ര സംഗീത സംവിധായകന് ആയതിന്റെ ദുര്ഫലമായി എം.എസ്. വിശ്വനാഥനടക്കം അന്നത്തെ തമിഴ് സംഗീത സംവിധായകര്‍ രാജയെ തങ്ങളുടെ ചലച്ചിത്രങ്ങളില്‍ നിന്നുമൊഴിവാക്കി. 1960 കളിലെ പൂര്വ്വാര്ദ്ധത്തോടെ എ.എം. രാജ ചലച്ചിത്ര രംഗത്തുനിന്നും നിഷ്കാസിതനായി.
വാ. ലക്ഷ്മണ പ്രഭു, എറണാകുളം
പ്രതികരിക്കാൻ ഇവിടെ എഴുതുക: