ആരേയും എന്തിനേയും ഒന്നും നോക്കാതെ വിമര്‍ശിക്കാം എന്നാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റുകളുടെ നയം. വിമര്ശിച്ചിട്ടുമതി കാര്യം പഠിക്കുക എന്നതാണ് എന്തിനേയും നിഷേധിച്ചു ശീലമുള്ള അവരുടെ പരിപാടി. ഒന്നിനെ വിമര്‍ശിക്കണമെങ്കില്‍ അതിനെക്കുറിച്ചു പഠിക്കണമെന്ന് ഹിറ്റ്ലറുപോലും പറഞ്ഞിട്ടുണ്ട്. ആരുപറഞ്ഞാലും സിപിഎമ്മിന് അവരുടെ വഴിയുണ്ടല്ലോ.
ചുവപ്പു കണ്ടാല്‍ കാളയ്ക്കു ഹാലിളകുന്നതുപോലെ രണ്ടു രാജ്യങ്ങളുടെ പേരുകേട്ടാല്‍ സിപിഎമ്മിനു ഭ്രാന്തിളകും.ആ രാജ്യങ്ങളുടെ പേര് എല്ലാവര്ക്കും അറിയാം അമേരിക്ക,ഇസ്രായേല്‍. എന്തിനാണെന്ന ചോദിച്ചാല്‍ അവര്‍ക്കു തന്നെ ഇപ്പോള്‍ പിടിത്തം കിട്ടാത്തതും അര്‍ഥം തന്നെ മാറിമറിഞ്ഞതുമായ ബഹുരാഷ്ട്ര കുത്തക,നിയോ റിബല്‍,ആന്റി സോഷ്യലിസ്റ്റ് തുടങ്ങിയ വാക്കുകള്‍ പറഞ്ഞുകളയും. അല്ലെങ്കില്‍ മുസ്ലിം വിരുദ്ധത എന്ന ഇന്നത്തെ ഫാഷനായ ആഗോള വിപ്ളവ വാക്കുതന്നെ പറഞ്ഞുവെന്നം വരാം.
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇസ്രായേല്‍ നല്കിയ ചരിത്രപരമായ വരവേല്‍പ്പ് സിപിഎമ്മിനു പിടിച്ചിട്ടില്ല.അതിന്റെ പേരില്‍ മോദിയേയും അമേരിക്കയേയും ഇസ്രായേലിനേയും വലിയ വായില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന് ചീത്തവിളിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യന്‍ റെയില്വെയില്മാത്രം നാളെ കാണാന്‍ സാധ്യതയുള്ള ചുവപ്പു കൊടിയുടെ കേരളത്തിലെ നേതാവായ പിണറായിയുടെ പ്രതിഷേധംകേട്ട് ട്രംപും നെതന്യാഹുവും ഞെട്ടിയിരിക്കുകയാണത്രെ!
പിണറായിയുടെ ചീത്തവിളിക്കു കണക്കിനു കൊടുത്തിട്ടുണ്ട്,ഇസ്രായേലില്‍നിന്നും മലയാളി യുവതി ജെന്‍സി ബിനോയി.അവിടെ എല്ലാം ശരിയാക്കിയിട്ടുപോരേ ഇസ്രായേലിനെ ആക്രമിക്കുന്നത് എന്നാണ് ജെന്‍സി ചോദിക്കുന്നത്. അധിനിവേശത്തിന്റെ ലോകവക്താക്കളായ ഇസ്രായേലിന്റെ തന്ത്രപ്രധാന പങ്കാളിയാക്കി ഇന്ത്യയെ മാറ്റി അമേരിക്ക-ഇസ്രായേല്‍-ഇന്ത്യ അച്ചുതണ്ട് സൃഷ്ടിക്കുക എന്ന അപകടമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇസ്രായേല്‍ സന്ദര്‍ശനത്തിലൂടെ സൃഷ്ടിക്കപ്പെടുക എന്നും മറ്റുമാണ് പിണറായി വിജയന് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചിട്ടുള്ളത്.അതിനെയാണ് ജെന്‍സി തള്ളിക്കളയുന്നത്.
മുഖ്യ മന്ത്രിയുടെ പോസ്റ്റു കണ്ടിട്ട് ഈ രാജ്യത്തെക്കുറിച്ച് ആരും തെറ്റിദ്ധരിക്കരുത്.ഇവിടെ സ്ത്രീകള്‍ സുരക്ഷിതരാണ്.നമ്മുടെ നാട്ടിലതുണ്ടോ. പലരും ചാനലുകളില്‍ കയറിയിരുന്ന് സ്ത്രീകളെ അധിക്ഷേപിച്ചിട്ട് മുഖ്യന് അനങ്ങിയില്ല. അക്രമരാഷ്ട്രീയത്തിലൂടെ ആള്‍ക്കാരെ കൊന്നൊടുക്കുന്നു. സബ് കലക്റ്ററെ തന്നെ സ്ഥലം മാറ്റി.അതൊക്കെ ഒന്നു നന്നായി നോക്കിയിട്ടുപോരെ,അന്യദേശത്തു കയറി ആക്രമിക്കുന്നതെന്നാണ് പിണറായിയോട് ജെന്‍സിയുടെ ചോദ്യം.
ജെന്‍സിയുടെ ചോദ്യംകേട്ടശേഷമായിരിക്കും ഇസ്രായേലിനെക്കുറിച്ച് പിണറായി അത്യാവശ്യം അറിയാന്‍ ശ്രമിക്കുക.ഇങ്ങനെ കേരളത്തിലെ മുസ്ലിങ്ങളെ സുഖിപ്പിക്കാന്വേണ്ടി ചുമ്മാ ഓരോന്നു പറയുക എന്നതില്‍ കവിഞ്ഞ് പിണറായിയുടെ ആശങ്കയില്‍ ഒന്നുമില്ലെന്നു എല്ലാവര്ക്കും അറിയാം. സിപിഎം പറഞ്ഞാല്‍ പണ്ടേപ്പോലെ മുസ്ലിങ്ങള്‍ക്ക് സുഖിക്കയുമില്ല. മുസ്ലിം അറബ് രാജ്യങ്ങളായ സിറിയ,ഇറാക്ക്,ചില ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍നിന്നും ജീവനുംകൊണ്ടോടുന്നവരെ സംരക്ഷിക്കുന്നത് യൂറോപ്യന്‍ രാഷ്ട്രങ്ങളാണ്. അതിലൊന്നും ഒരൊറ്റ മുസ്ലിം-അറബ് രാജ്യങ്ങളില്ല. നിത്യവും ആയിരക്കണക്കിനുപേരാണ് മെഡിറ്ററേനിയന്‍ കടല്‍താണ്ടി യൂറോപ്പിലേക്കു കുടിയേറിക്കൊണ്ടിരിക്കുന്നത്.
ഒന്നും ശരിയാകാതെ എല്ലാം ശരിയാക്കിക്കൊണ്ടിരിക്കുകയാണെന്നു പറയുംപോലെയാണ് ഒന്നും അറിയാതെ എല്ലാം അറിയാമെന്നു സിപിഎം വിളിച്ചുകൂവുന്നത്. സ്വന്തം സഖാക്കളെ പൊട്ടന്മാരാക്കാന് പിണറായിക്കുകഴിയും. എല്ലാവരും പൊട്ടന്മാരല്ലല്ലോ.ചൈനയ്ക്കും പലസ്തീനും സിന്ദബാദ് വിളിക്കുമ്പോള്‍ അത് എന്തിനാണെന്നെങ്കിലും അറിയേണ്ടേ.അല്ലെങ്കില്‍ ഇങ്ങനെ പെട്ടുപോകും പിണറായി സഖാവേ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: