കണ്ണൂര്‍ (ശ്രീകണ്ഠപുരം): കരയത്തുഞ്ചാല് അംബേദ്കര്‍ പട്ടികവര്‍ഗ കോളനി നിവാസികളെ ആക്രമിച്ച കേസില്‍ പള്ളി വികാരിയുള്പ്പടെ 150ഓളം പേര്‍ക്കെതിരെ കേസെടുത്തു. പള്ളിവികാരി സന്തോഷ് കരിക്കോട്ടക്കരി ഉള്‍പ്പടെയുള്ള സംഘത്തിനെതിരെയാണ് ശ്രീകണ്ഠപുരം പോലീസ് കേസെടുത്തത്.
കഴിഞ്ഞ രാത്രിയാണ് വികാരിയുടെ നേതൃത്വത്തിലുള്ള അ ക്രമിസംഘം കോളനിയില്‍ അതിക്രമിച്ച് കയറി വ്യാപകമായ അക്രമം അഴിച്ചുവിട്ടത്. അക്രമത്തില്‍ നിരവധി കോളനി നിവാസികള്‍ക്ക് പരിക്കേല്‍ക്കുകയും വീടുകള്‍ക്ക് കേടുപാട് സംഭവിക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ മൂന്നു പേര് ചികിത്സയിലാണ്.
മാവിലാന്‍ സമുദായത്തില്‍പ്പെട്ട പട്ടിക വര്‍ഗ്ഗക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന കോളനിയില്‍ നിന്നും ഇവരെ ഒഴിപ്പിക്കുന്നതിന്റെ ഭാഗമാണ് ഇവര്‍ക്കുനേരെയുള്ള ആക്രണമെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: