കൊച്ചി: പുതുവൈപ്പിലെ എല്‍എന്‍ജി ടെര്‍മിനലും പരിസരപ്രദേശവും സര്‍ക്കാര്‍ നിരോധിത മേഖലയായി പ്രഖ്യാപിച്ചു. സുരക്ഷാ ഭീഷണി മുന്‍നിര്‍ത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് നടപടി. നിരോധിത മേഖലയില്‍ മത്സ്യബന്ധനത്തിനും വിലക്കുണ്ട്.
എല്‍എന്‍ജി ടെര്‍മിനലും പരിസരപ്രദേശവും നിരോധിത മേഖലയാക്കണമെന്ന നിര്‍ദ്ദേശം ആദ്യം മുന്നോട്ട് വച്ചത് ദക്ഷിണ നാവിക സേനയായിരുന്നു. ഇക്കാര്യം സേനാ മേധാവി മുഖ്യമന്ത്രിയെ നേരില്‍ കണ്ട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. വളരെ തന്ത്രപ്രധാനമായ ഒരു സ്ഥലമാണ് ടെര്‍മിനലും പരിസരപ്രദേശവും. ഈ പ്രദേശത്ത് വന്‍ തോതില്‍ മത്സ്യബന്ധനം നടക്കുന്നുണ്ട്. ഇതിന്റെ മറവില്‍ മീന്‍ പിടുത്തക്കാര്‍ എന്ന വ്യാജേന ഭീകരര്‍ക്ക് ഇവിടെ എത്താന്‍ കഴിയുമെന്നും നാവിക സേന മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു.
നേവിയുടെ ആശങ്ക സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ അറിയിക്കുകയായിരുന്നു. ബിപിസിഎല്‍ ടാങ്ക് ഫാം പ്രദേശവും നിരോധിത പരിധിയിലാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: