ന്യൂദല്‍ഹി: രോഹിത് ശേഖര്‍ എന്‍.ഡി തിവാരിയുടെ മകന് തന്നെയെന്ന് ഡി.എന്‍.എ പരിശോധനാ ഫലം. പരിശോധന ഫലം ദല്‍ഹി ഹൈക്കോടതി പുറത്തുവിട്ടു. പരിശോധനാഫലം പുറത്തുവിടരുതെന്ന് ആവശ്യപ്പെട്ടുകൊണ്ട് തിവാരി ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിരുന്നുവെങ്കിലും കോടതി അത് തള്ളിയിരുന്നു.
മുന്‍ ആന്ധ്രാപ്രദേശ് ഗവര്‍ണറും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമാണ് എന്‍.ഡി തിവാരി. ഡി.എന്‍.എ ഫലം പരസ്യപ്പെടുത്തുന്നതു തനിക്ക് അഭിമാന ക്ഷതം വരുത്തുമെന്നായിരുന്നു തിവാരിയുടെ വാദം. എന്നാല്‍ ഇതു തള്ളിയ കോടതി ഡിഎന്‍എ ഫലം തുറന്നു പരിശോധിക്കാമെന്നു വ്യക്തമാക്കി. വിചാരണ ക്യാമറയില്‍ ചിത്രീകരിക്കണമെന്ന തിവാരിയുടെ ആവശ്യവും തള്ളി.
ഡി.എന്‍.എ ടെസ്റ്റിനെ എതിര്‍ത്തുകൊണ്ട് തിവാരി സുപ്രീംകോടതി വരെ സമീപിച്ചിരുന്നു. എന്നാല്‍ ടെസ്റ്റ് നടത്തണമെന്ന ഉത്തരവാണ് സുപ്രീംകോടതിയില്‍ നിന്നും ഉണ്ടായത്. 2008ലാണ് എന്‍.ഡി തിവാരി തന്റെ അച്ഛനാണെന്ന അവകാശവാദവുമായി രോഹിത് ശേഖറും അദ്ദേഹത്തിന്റെ അമ്മയും കോടതിയെ സമീപിച്ചത്.
എന്നാല്‍ രോഹിത് ശേഖര്‍ തന്റെ മകനല്ലെന്ന നിലപാടാണ് തിവാരി സ്വീകരിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: