താര സംഘടനയായ അമ്മ ദൂഷിതമായ അധികാരത്തിന്റെ പ്രതീകമാണ്. നടന് ദിലീപ് ജയിലിലായതുകൊണ്ടോ അമ്മ പിരിച്ചുവിട്ടതുകൊണ്ടോ പുതിയ യുവരക്തങ്ങള്‍ ചാര്ജെടുക്കുന്നതുകൊണ്ടോ മാറുന്നതല്ല സംഘടനയുടെ സ്വഭാവം.
അധികാരവും അഹങ്കാരവും ഒതുക്കലും ചതിയും ഭീഷണിയും ഗുണ്ടായിസവും മാഫിയയും മയക്കുമരുന്നും തുടങ്ങിയ അരുതായ്മകള്‍ നയിക്കുന്ന അമ്മയെ 50ശതമാനം സ്ത്രീ സാന്നിധ്യവുമടക്കം പുതിയ ആള്ക്കാര് പദവി പങ്കുവെച്ചാലും അതിലും ദിലീപന്മാരും അയാളെ താങ്ങിനിന്നവരേയും പോലുള്ളവരും ഉണ്ടാകും എന്നതില്‍ സംശയമില്ല. ഭാരവാഹികളായി വരാന്‍ ആഗ്രഹിക്കുന്നവരുടേയും ലക്ഷ്യം അധികാരം തന്നെയാകും.
അമ്മയുടെ ഇന്നത്തെ അവസ്ഥയെ മുതലെടുത്ത് തങ്ങള്‍ക്കു ഗുണകരമാക്കിത്തീര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. മുന്‍പ് കളിക്കളത്തില്‍ ഇല്ലാതിരുന്നവരും താരതമ്യേനെ പിന്കളിക്കാരും സിനിമപോലും ഇല്ലാതിരുന്നവരും ദിലീപിനെ അറസ്റ്റു ചെയ്തതോടു കൂടി മുഴുവന്‍ സിനിമയുടെ വക്താക്കളായി മാധ്യമങ്ങളുടെ മുന്നില്‍ വന്നത് ഇത്തരം സംശയം ബലപ്പെടുത്തുന്നുണ്ട്. ദിലീപിനെ തള്ളിപ്പറഞ്ഞുകൊണ്ട് ഇപ്പോള്‍ വിശുദ്ധരായവരുടെ കൈകളിലും പാപത്തിന്റെ രക്തക്കറയുണ്ടെന്നുള്ളത് ആര്‍ക്കാണ് അറിഞ്ഞു കൂടാത്തത്.
അമ്മകൊണ്ട് മലയാള സിനിമയ്ക്ക് ഇന്നുവരെ യാതൊരു ഗുണവും ഉണ്ടായിട്ടില്ല. ഉണ്ടെന്നു പറയുകയാണെങ്കില്‍ അത് ദോഷം മാത്രമാണ്. എന്നാല്‍ അമ്മയെക്കൊണ്ടു നേട്ടമുണ്ടായിട്ടുള്ളത് ദിലീപിനും അയാളെ താങ്ങിനിന്നവര്ക്കും മാത്രമാണ്. തങ്ങള്ക്കൊപ്പമുള്ളരേയും വളരാന്‍ സാധ്യതയുള്ളവരേയും ഒതുക്കാന്‍ ഇവര്‍ അമ്മയെ തന്നെ ഉപയോഗിച്ചു. ദിലീപിനെ രക്ഷിക്കാന്‍ കൂടെയുള്ളവര്‍ സര്‍ക്കാര്‍ തലംവരെ പോയത് അയാളോടുള്ള ആത്മാര്‍ഥതകൊണ്ടല്ല. ദിലീപ് അറസ്റ്റിലായി തുടരന്വേഷണം ഉണ്ടായാല്‍ മറ്റേതെങ്കിലും വിധത്തില്‍ അത് തങ്ങളെയും ബാധിക്കുമോ എന്ന ആശങ്കമാത്രമാണ് ഇതിനു പിന്നില്‍.
വലിയ കള്ളപ്പണ കൂമ്പാരമാണ് മലയാള സിനിമയിലും ഉള്ളത്. ഇതിന്റെ ഉപഭോക്താക്കള്‍ പക്ഷേ എല്ലാവരുമല്ല. ദിലീപിനെക്കാളും വലിയ സാമ്പത്തൂക ഇടപാടുള്ളവരും അമ്മയിലുണ്ട്. വരുമാനത്തേക്കാള്‍ ആയിരം മടങ്ങു സ്വത്തുള്ളവരാണ് ഇവര്‍.ഈ സാമ്പത്തിക സ്രോതസിനെക്കുറിച്ചും അന്വേഷണം വന്നാലോ എന്നുള്ള ആശങ്കയിലാണ് ഇവര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: