കൊച്ചി: നടിയെ ഉപദ്രവിച്ച കേസില്‍ അറസ്റ്റിലായ നടൻ ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി. ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് ദിലീപിന്റെ അഭിഭാഷകൻ രാംകുമാർ വാദിച്ചെങ്കിലും കേസ് പഠിക്കാൻ കൂടുതൽ സമയം വേണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം സിംഗിൾ ബെഞ്ച് അംഗീകരിക്കുകയായിരുന്നു.
കേസ് പഠിക്കാൻ സമയം ആവശ്യപ്പെട്ട പ്രോസിക്യൂഷൻ ഒരു ദിവസത്തേക്ക് ജാമ്യ ഹർജി മാറ്റണമെന്നാണ് കോടതിയോട് അഭ്യർഥിച്ചത്. എന്നാൽ കോടതി കേസ് വ്യാഴാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. സർക്കാരിന് വേണ്ടി ഡിജിപി (ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ) മഞ്ചേരി ശ്രീധരൻ നായരാണ് ഹാജരായത്.
ദിലീപിനെതിരെ യാതൊരു തെളിവുമില്ലെന്നും ഗുഢാലോചനയില്ലെന്ന് ആദ്യ കുറ്റപത്രത്തിൽ പോലീസ് വ്യക്തമാക്കിയ ശേഷം പിന്നീട് അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നുമാണ് പ്രതിഭാഗത്തിന്റെ വാദം. അറസ്റ്റിലാകുന്നതിന് മുൻപ് 13 മണിക്കൂറോളം ചോദ്യം ചെയ്യലിന് വിധേയനാക്കി. പിന്നീട് രണ്ടു തവണയായി മൂന്ന് ദിവസത്തെ കസ്റ്റഡിയും ലഭിച്ചു. തെളിവെടുപ്പ് എല്ലാം പൂർത്തിയായി. ഈ സാഹചര്യത്തിൽ ജാമ്യം അനുവദിക്കണമെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: