കോഴിക്കോട്: ജിഎസ്ടി പ്രാബല്യത്തില്‍ വരുന്നതിന് മുമ്പ് നിര്‍മ്മാണം പൂര്‍ത്തിയായ ബില്ലുകള്‍ക്കും, ടെണ്ടര്‍ കഴിഞ്ഞ് പ്രവൃത്തി ഏറ്റെടുത്ത ബില്ലുകള്‍ക്കും ടാക്സ് പിടിക്കുന്നതുമായി ബന്ധപ്പെട്ട അവ്യക്തകള്‍ തീര്‍ക്കണമെന്ന് കേരള ഗവണ്മെന്റ് കോണ്‍ട്രാക്ടേഴ്സ് ഫെഡറേഷന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മാസത്തില്‍ റിട്ടേണ്‍ ഫയല്‍ ചെയ്യണമെന്ന വ്യവസ്ഥമൂലം ഗവണ്മെന്റ് കരാറുകാര്‍ക്ക് അതാതുമാസം ബില്‍ തുക ലഭിക്കുന്നില്ല. പ്രവൃത്തിയുടെ കാലാവധി തീരുന്നതിനു മുമ്പായി പതിനെട്ട് ശതമാനം ടാക്സ് മുന്‍കൂറായി അടച്ചില്ലെങ്കില്‍ പിഴ ഈടാക്കുന്നത് കരാറുകാരെ പ്രതിസന്ധിയിലാക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന ജന. സെക്രട്ടറി പി. നാഗരത്നന്‍, ബഷീര്‍ കുണ്ടായിത്തോട്, ടി. മധു, ഐ.കെ. നിഖില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: