ചാലക്കുടി: ഡി സിനിമാസ് ഭൂമി കയ്യേറ്റത്തിന് അനുമതി നല്കിയ സംഭവത്തില്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന വി.എസ്.അച്ചുതാനന്ദന്റെയും റവന്യൂമന്ത്രി കെ.പി.രാജേന്ദ്രന്റേയും പങ്കിനെക്കുറിച്ച് ഉന്നതതല ഏജന്‍സിയെക്കൊണ്ട് അന്വേഷണം നടത്തണമെന്ന് ബി.ജെ.പി സംസ്ഥാനസമിതി അംഗം ഷാജുമോന്‍ വട്ടേക്കാട് ആവശ്യപ്പെട്ടു. കെട്ടിടനിര്‍മ്മാണത്തിന് അനുമതി നല്കിയതും ഗുരുതരമായ വീഴ്ച്ചയാണ്. സര്‍ക്കാര്‍ ഭൂമി കയ്യേറിയതിനെക്കുറിച്ച് സി.പി.എമ്മും സി.പി.െഎയും നിലപാട് വ്യക്തമാക്കണം. ഈ ഭൂമി പിടിച്ചെടുത്ത് ദേവസ്വത്തിന് കൈമാറണമെന്നും ഷാജുമോന്‍ വട്ടേക്കാട് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: