ചേലക്കര: ബാഹുലേയന്റെ മൃതദേഹം കണ്ടെത്തിയത് മണിക്കൂറുകള്‍ നീണ്ട ആശങ്കകള്‍ക്കും തിരച്ചിലിനും ഒടുവില്‍.
കൊണ്ടാഴി എഴുന്നള്ളത്ത് കടവ് ചെക്ക് ഡാം വഴി ബൈക്കില്‍ ചേലക്കരയ്ക്ക് വരികയായിരുന്ന ബാഹുലേയനും സുഹൃത്ത് ഉണ്ണികൃഷ്ണനും ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്നുമണിയോടുകൂടി ഡാമില്‍ വീഴുകയായിരുന്നു.
ഉണ്ണികൃഷ്ണനെ സമീപത്ത് മീന്‍ പിടിച്ചിരുന്ന യുവാവ് രക്ഷപ്പെടുത്തി. ആലത്തൂരില്‍ നിന്നെത്തിയ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരും, പഴയന്നൂര്‍ പോലീസും, നാട്ടുകാരും ചേര്‍ന്ന് ചൊവ്വാഴ്ച രാത്രിയും തിരച്ചില്‍ നടത്തിയെങ്കിലും ബാഹുലേയനെ കണ്ടെത്താനായില്ല.
തുടര്‍ന്ന് ഇന്നലെ വീണ്ടും തിരച്ചില്‍ നടത്തുന്നതിനിടെയാണ് മൃതദേഹം നാട്ടുകാര്‍ കണ്ടെത്തിയത്. സംഭവമറിഞ്ഞ് നൂറുകണക്കിന് പേരാണ് സ്ഥലത്ത് തടിച്ചുകൂടിയത്. തിരച്ചിലിനും ഫയര്‍ഫോഴ്സിനൊപ്പം നാട്ടുകാരും പുഴയിലിറങ്ങി
മുങ്ങല്‍ വിദഗ്ദ്ധരും തിരച്ചിലിനായി എത്തിയിരുന്നു. യു.ആര്. പ്രദീപ് എം.എല്‍.എ, പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പത്മകുമാര്‍, സി.പി.എം. ജില്ലാ സെക്രട്ടറി കെ. രാധാകൃഷ്ണന് തുടങ്ങിയവരും സ്ഥലത്തെത്തിയിരുന്നു. രക്ഷപ്പെട്ട ഉണ്ണികൃഷ്ണന് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഡാമിന് മുകളിലൂടെ വെള്ളം ഒഴുകുന്നത് മൂലം ബൈക്ക് തെന്നി വീണതാകാമെന്നു നാട്ടുകാര്‍ പറഞ്ഞു.
ഇതിനു മുന്‍പും എഴുന്നള്ളത്ത്കടവ് ഭാഗത്ത് നിരവധി വാഹനങ്ങള്‍ അപകടത്തില്‍പെട്ടിട്ടുണ്ട്. തിരുവില്വാമലയില്‍ നിന്നു ചേലക്കര ഭാഗത്തേക്കുള്ള എളുപ്പമാര്ഗമായതിനാലാണ് ബൈക്ക് യാത്രക്കാര്‍ ഈ വഴി തെരഞ്ഞെടുക്കുന്നത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: