ഇരിങ്ങാലക്കുട : കൊട്ടിലയ്ക്കല്‍ പറമ്പില്‍ സ്ഥതി ചെയുന്ന കൂടല്‍മാണിക്യം കംഫര്‍ട്ട് സ്റ്റേഷന്റെ മാലിന്യം സമീപത്തെ രാമന്‍ചിറ തോട്ടിലേക്ക് ഒഴുക്കി വിടുന്നതായി വാര്‍ഡ് കൗണ്‍സിലര്‍മാരായ സന്തോഷ് ബോബനും അമ്പിളി ജയനും പരാതിപ്പെട്ടു.
നാലമ്പല ദര്‍ശനത്തിന്റെ ഭാഗമായി കംഫര്‍ട്ട് സ്റ്റേഷന് സ്വകാര്യ വ്യക്തിക്കു ഒരു മാസത്തേക്ക് 75,000 രൂപക്ക് ലേലത്തില്‍ കൊടുത്തിരുന്നു. കംഫര്‍ട്ട് സ്റ്റേഷനും സെപ്റ്റിക് ടാങ്കും വൃത്തിയാക്കിയതിന്റെ മാലിന്യം കൊട്ടിലായ്ക്കല്‍ പറമ്പില്‍ തന്നെ നിക്ഷേപിച്ചതിനെതിരെ ഭക്തജനങ്ങള്‍ പരാതിപ്പെട്ടിരുന്നു.
പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് കുളത്തില്‍ നിന്നും തോട്ടിലേക്കുള്ള കവാടം മണ്ണിട്ട് മൂടിയിരിക്കുകയാണ് ഇപ്പോള്‍. അടുത്ത ദിവസം തന്നെ മാലിന്യങ്ങള്‍ കൊട്ടിലായ്ക്കല്‍ പറമ്പിന്റെ ദൂരെ സുരക്ഷിതമായി സംസ്കരിക്കാനുള്ള നടപടികള്‍ എടുത്തിട്ടുണ്ടെന്നു ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ പറഞ്ഞു.
അഡിഷണല്‍ എസ് ഐ തോമസ് വടക്കന്റെ നേതൃത്വത്തില്‍ പോലീസ് സംഭവസ്ഥലത്തു എത്തുകയും ദേവസ്വം അഡ്മിനിസ്ട്രേറ്ററുമായി സംസാരിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: