കോട്ടയം: ജില്ലയില്‍ മഴയ്ക്കൊപ്പം വീശിയടിച്ച ചുഴലിക്കാറ്റില്‍ വ്യാപകനാശം. വീടുകള്‍ക്ക് മാത്രമായി 12 ലക്ഷം രൂപയോളം നഷ്ടമായി. കാര്‍ഷികമേഖലയില്‍ 16 ലക്ഷം രൂപയുടെയും നഷ്ടമുണ്ടായി. പേരൂര്‍, കുറവിലങ്ങാട്, വൈക്കം മേഖലകളിലായി 41 വീടുകള്‍ തകര്‍ന്നു. പേരൂര്‍ വില്ലേജില്‍ മാത്രം 18 വീടുകള്‍ ഭാഗികമായി തകര്‍ന്നു. കുറവിലങ്ങാട് വില്ലേജിലും 18 വീടുകള്‍ക്ക് ഭാഗിക നാശമുണ്ടായി. 6 ലക്ഷം രൂപയുടെ നഷ്ടമാണ് ഇവിടെയുണ്ടായത്.വീടുകളുടെ മതിലുകള്‍ ഇടിയുകയും വൈദ്യുതി പോസ്റ്റുകള്‍ ഒടിഞ്ഞ് വീഴുകയും ചെയ്തു. കോഴ, മുളക്കുളം, അവര്‍മ്മ, കാരിക്കോട്, ജാതിക്കമല , കീഴൂര്‍ എന്നിവടങ്ങളില്‍ വന്കൃഷനാശവും ഉണ്ടായി. 42 ഹെക്ടറുകളിലായി 1300 റബ്ബര്‍, 5200 വാഴ, 15,650 വാഴ, 100 ജാതി, 25 കവുങ്ങ്, 20 തെങ്ങ്, ഒരേക്കര്‍ കപ്പ് എന്നിവ നശിച്ചു. ഇന്നലെ ഏററുമാനൂരിലെ പേരൂരില്‍ രാവിലെ 10 മണിയോടെയാണ് കാറ്റടിച്ചത്. വീടുകളുടെ മുകളില്‍ മരം മറിഞ്ഞു വീഴുകയും ഷീറ്റുകള്‍ പറന്നു പോവുകയും ചെയ്്തു. വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നു വൈദ്യുതി ബന്ധം താറുമാറായി. ഒരു കിലോമീറ്റര്‍ ചുറ്റഅളവില് നാശ നഷ് ടമുണ്ടായി. രാവിലെ മഴ ആരംഭിച്ച ഉടനെ അന്തരീക്ഷം കറുത്തിരുളുകയും വലിയ ശബ്ദത്തോടെ കാറ്റ് വീശുകയുമായിരുന്നു.കണ്ടം ചിറ ജംഗഷനില്‍ രണ്ടാമത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന ജിംനേഷ്യത്തിന്റെ മുകള്‍വശത്തുള്ള ഷീറ്റുകള്‍ പറന്നു പോയി, പേരൂര്കാവിനടുത്തുള്ളശിവശൈലത്തില് സന്തോഷ് ബി.നായരുടെ വീടിനു മുകളില്ഷീറ്റിട്ട് സ്ഥാപിച്ചിരുന്ന ട്രസ്സ് വര്‍ക്ക് ചെയ്തിരുന്ന റൂഫ് മുഴുവനും കാറ്റ് തകര്‍ത്തെറിഞ്ഞു. കാവുംപാടം കോളനിയില്‍ മിക്കവീടുകള്ക്ക് മുകളിലേക്ക് മരങ്ങള്‍ വീണ് വന്‍ നാശനഷ്ടമുണ്ടായി. പായിക്കാട് കല്ലൂര്‍ പ്രകാശന്റെ വീടിനു മുകളിലേക്ക് വലിയ പ്ലാവ് ചുവടോടെ മറിഞ്ഞു വീണ് വീടു പൂര്‍ണമായുംതകര്‍ന്നു. വീടുകള്‍ക്കെല്ലാംകൂടി 4 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായി. പ്രായമായ പ്രകാശന്റെ അമ്മ കുഞ്ഞമ്മ (90) അത്ഭുതകരമായി രക്ഷപെട്ടു.സജി കല്ലൂര്‍ ,രാധാകൃഷണന് കല്ലൂര്‍ എന്നിവരുടെ വീടുകള്‍ക്കു മുകളിലേക്കും മരംവീണു. വീടുകളുടെ ഷീറ്റുകളും ഭിത്തിയും പൊട്ടിയും നാശമുണ്ടായി. കാവുംപാടം നടക്കല്‍ കുഞ്ഞുമോന്റെ കാലില്‍ കാറ്റില്‍ തകര്‍ന്ന ഷീറ്റ് തറച്ചു മുറിഞ്ഞു. കൗണ്‍സിലര്‍ അജി ശ്രീ മുരളിയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തി. കാറ്റടിച്ച പ്രദേശങ്ങള്‍ നഗരസഭ ചെയര്മാന് ജയിംസ് പ്ലാക്കിതൊട്ടി സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: