കോട്ടയം : മോട്ടോര്‍ വാഹന നിയമം ലംഘിച്ചതിന് ജില്ലയില്‍ ഒന്നര മാസത്തിനിടെയില്‍ 195 പേരുടെ ഡ്രൈവിങ് ലൈസന്‍സുകള്‍ സസ്പെന്‍ഡ് ചെയ്തു. ജൂണ്‍ 1 മുതല്‍ ജൂലൈ 15 വരെയുള്ള കണക്കാണിത്. മദ്യപിച്ച് വാഹനമോടിച്ചതിനാണ് ഏറ്റവും കൂടുതലാളുകളുടെ ലൈസന്‍സ് പോയത്. ഈ കുറ്റത്തിന് 128 പേരുടെ ലൈസന്‍സാണ് ആറ് മാസത്തേയ്ക്ക് സസ്പെന്‍ഡ് ചെയ്തത്. മൊബൈല്‍ ഫോണില്‍ സംസാരിച്ച് വാഹനമോടിച്ചതിന് 17 പേരുടെ ലൈസന്‍സും സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. വാഹന അപകടങ്ങള്‍ പെരുകിയ സാഹചര്യത്തില്‍ അശ്രദ്ധമായി വാഹനമോടിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ തീരുമാനം.
ജില്ലയില്‍ കാര്‍, ബൈക്ക് യാത്രികരാണ് നിയമലംഘനത്തിന് മുന്നില്‍. മദ്യപിച്ച് വാഹനമോടിച്ചതിനാണ് ഇവരില്‍ കൂടുതലും പിടിയിലായത്. അലക്ഷ്യമായി വാഹനമോടിച്ചതിന് സസ്പെന്‍ഡ് ചെയ്യുന്ന ലൈസന്‍സില്‍ ഇക്കാര്യം രേഖപ്പെടുത്തും. ശിക്ഷാ കാലാവധി കഴിഞ്ഞാലും സസ്പെന്ഷന് വിധേയമായിട്ടുണ്ടെന്ന കാര്യം ലൈസന്സിലുണ്ടാകും. മോട്ടോര്‍ വാഹന വകുപ്പിന്റെ പക്കലും സസ്പെന്ഷന് സംബന്ധിച്ച വിവരം കാണും.
സസ്പെന്ഷന് ലൈസന്‍സില്‍ രേഖപ്പെടുത്തിയിട്ടുണ്ടെങ്കില്‍ സര്‍ക്കാര്‍ ജോലികള്‍ക്ക് അപേക്ഷിക്കുമ്പോള്‍ പ്രതികൂലമായി ബാധിക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. നാലും അഞ്ചും തവണ നിയമ ലംഘനം നടത്തിയാല്‍ ലൈസന്‍സ് റദ്ദാക്കുന്നതടക്കമുള്ള നടപടികള്‍ ഉണ്ടാകും. ഇക്കാര്യങ്ങള്‍ നടപ്പാക്കുന്നത് പരിശോധിച്ച് വരുകയാണെന്ന് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: