കോട്ടയം: ഭിന്നലിംഗക്കാരോടുള്ള സമൂഹത്തിന്റെ കാഴ്ചപ്പാട് മാറണമെന്ന് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറിയും ജില്ലാ സബ് ജഡ്ജിയുമായ എ. ഇജാസ് പറഞ്ഞു. പരിഷത്ത് പഠന കേന്ദ്രം ‘ട്രാന്‍സ് ജന്ററും കേരള സമൂഹവും’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ചര്‍ച്ചാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സുപ്രീം കോടതിയുടെ ഉത്തരവ് പ്രകാരം ഏതൊരു ഇന്ത്യന്‍ പൗരനെ പോലെയുമുള്ള അവകാശങ്ങള്‍ ഭിന്നലിംഗക്കാര്ക്കുണ്ട്. ഈ വിധി വരുന്നതിന് മുമ്പ് ഇവരുടെ അവസ്ഥ വ്യത്യസ്തമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പരിപാടിയില്‍ പങ്കെടുത്ത ഭിന്നലിംഗക്കാര്‍ അവര്‍ വീട്ടിലും സമൂഹത്തിലും നേരിട്ട അനുഭവങ്ങള്‍ പങ്കുവച്ചു. ജില്ലയില്‍ കണക്കുകള്‍ പ്രകാരം 394 ഭിന്നലിംഗക്കാരാണുള്ളത്. പലതരത്തിലുള്ള പ്രയാസങ്ങളാണ് തങ്ങള്‍ നേരിടുന്നതെന്ന് അവര്‍ പറഞ്ഞു. യോഗത്തില്‍ കെ. തങ്കപ്പന് പറാല്‍ അദ്ധ്യക്ഷനായി. എം.പി രാമന്, കെ.എസ്. സനോജ്, ജോണ്‍ കെ.ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: