കോഴിക്കോട്: സംസ്ഥാനത്ത് സമഗ്ര മാലിന്യനിര്‍മ്മാര്‍ജ്ജനം ലക്ഷ്യമിട്ട് ഹരിതകേരളം മിഷന് തുടക്കമിടുന്ന ”മാലിന്യത്തില്‍ നിന്നും സ്വാതന്ത്ര്യം” പദ്ധതിയുടെ ഭാഗമായുള്ള ജില്ലയിലെ പരിശീലന പരിപാടികള്‍ക്ക് ഇന്ന് തുടക്കമാവും.
രാവിലെ 10 മണിക്ക് നളന്ദ ഓഡിറ്റോറിയത്തില്‍ ജില്ലയിലെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, തദ്ദേശ സ്ഥാപനങ്ങളിലെ ഹരിതകേരളം റിസോഴ്സ് പേഴ്സണ്‍ എന്നിവര്‍ക്ക് പരിശീലനം നല്‍കും. കോഴിക്കോട് കോര്പറേഷന് മേയര്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടര്‍ യു.വി ജോസ് പങ്കെടുക്കും.
24ന് രാവിലെ 10 മണിക്ക് നാദാപുരം ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ വടകര നഗരസഭയിലെയും തൂണേരി, കുന്നുമ്മല്‍, വടകര, തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് കീഴിലെ ഗ്രാമപഞ്ചായത്തുകളിലെയും പ്രതിനിധികള്‍ക്ക് പരിശീലനം നല്‍കും. 25ന് രാവിലെ 10 മണിക്ക് കോഴിക്കോട് ടൗണ്‍ഹാളില്‍ കോര്പറേഷന്, മുക്കം, രാമനാട്ടുകര, കൊടുവള്ളി, ഫറോക്ക് നഗരസഭകളിലെയും കോഴിക്കോട്, കുന്ദമംഗലം, കൊടുവള്ളി, ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് കീഴിലെ ഗ്രാമപഞ്ചായത്തുകളിലെയും പ്രതിനിധികള്‍ക്കാണ് പരിശീലനം. 26ന് രാവിലെ 10 മണിക്ക് കൊയിലാണ്ടി ഇഎംഎസ് സ്മാരക ടൗണ്‍ഹാളില്‍ കൊയിലാണ്ടി, പയ്യോളി നഗരസഭകളിലെയും പേരാമ്പ്ര, മേലടി, പന്തലായനി, ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് കീഴിലെ ഗ്രാമപഞ്ചായത്തുകളിലെയും പ്രതിനിധികള്‍ക്കും പരിശീലനം നല്‍കും.
22ന് തദ്ദേശ സ്ഥാപനങ്ങളില്‍ ഹരിതകേരളം മിഷന് യോഗം, 24ന് വാര്‍ഡ് സാനിറ്റേഷന്‍ സമിതി യോഗം, 27നും 28നും തദ്ദേശ സ്ഥാപനങ്ങളിലെ പ്രാദേശികതല യോഗം, 29, 30, 31 തീയതികളില്‍ വാര്‍ഡുതല യോഗങ്ങള്‍ എന്നിവ നടക്കും.
‘കില’യുടെ നേതൃത്വത്തിലാണ് റിസോഴ്സ് പേഴ്സണ്‍മാര്‍ക്കുള്ള പരിശീലനം നടക്കുന്നത്. സമഗ്ര ശുചിത്വ-മാലിന്യ സംസ്കരണ പദ്ധതിയുടെ നടത്തിപ്പിലേക്ക് ഓരോ വാര്‍ഡിലും 50 വീടുകള്‍ വീതം തിരിച്ച് 2 റിസോഴ്സ് പേഴ്സണ്‍മാരെ വീതം സേവന, സഹായത്തിന് ലഭ്യമാക്കുവാന്‍ വേണ്ടിയാണ് ഇപ്പോള്‍ നടക്കുന്ന പരിശീലന പരിപാടി ലക്ഷ്യമിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: