കോഴിക്കോട്: പതിനായിരക്കണക്കിന് ഇ.എസ്.ഐ തൊഴിലാളികളും ആശ്രിതരും ആശ്രയിക്കുന്ന തോട്ടട ഇ.എസ്.ഐ ആശുപത്രി സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രിയായി ഉയര്‍ത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്.
തോട്ടട ആശുപത്രിയില്‍ യോഗ്യരായ സ്പെഷ്യലിസ്റ്റുകളെ നിയമിക്കണമെന്നും കമ്മീഷന് ആക്റ്റിംഗ് അദ്ധ്യക്ഷന്‍ പി.മോഹനദാസ് ആവശ്യപ്പെട്ടു. അടിയന്തിര ചികിത്സാസൗകര്യവും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കാഷ്വാലിറ്റിയും ആരംഭിക്കണം.
തോട്ടട ആശുപത്രി സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയായി മാറുന്നതുവരെ എംപാനല്‍ ചെയ്തിട്ടുള്ള സ്വകാര്യാശുപത്രികള്‍ നേരിട്ട് ചികിത്സ ലഭ്യമാക്കണം. റഫര്‍ ചെയ്യപ്പെടാതെ എംപാനല്‍ ആശ്രുപത്രിയില്‍ ചികിത്സ നേടുന്നവര്‍ക്ക് മെഡിക്കല്‍ റീഇംമ്പേഴ്സ്മെന്റ് അനുവദിക്കണമെന്നും കമ്മീഷന് ആവശ്യപ്പെട്ടു.
കോഴിക്കോട് സ്വദേശി പി. ധര്മ്മന് നല്കിയ പരാതിയിലാണ് നടപടി. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇ.എസ്.ഐ ആനുകൂല്യം ലഭിക്കുന്ന പതിനായിരകണക്കിനാളുകളുണ്ട്. 15,000 രൂപയില്‍ താഴെ പ്രതിമാസ വരുമാനമുള്ളവര്‍ക്കാണ് ഇ.എസ്.ഐ ആനുകൂല്യം ലഭിക്കുന്നത്.
30 വര്‍ഷമായി പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും തോട്ടട ആശുപത്രി ഇന്നും ശോചനീയാവസ്ഥയിലാണ്. ഉത്തരവ് ഇഎസ്ഐ ഡയറക്ടര്‍മാര്‍ക്കും സ്റ്റേറ്റ് മെഡിക്കല്‍ കമ്മീഷണര്‍ക്കും അയച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: