കറുകച്ചാല്‍: വിദ്യാര്‍ത്ഥികളെ കണ്ടാല്‍ സ്വകാര്യ ബസുകള്‍ സ്റ്റോപ്പുകളില്‍ നിര്‍ത്താറില്ല. സ്റ്റോപ്പില്‍ ഇറങ്ങാനാളുണ്ടെങ്കില് ദൂരെ മാറ്റി നിര്‍ത്തി ആളെ ഇറക്കും. പിന്നാലെ ഓടിയെത്തുന്ന വിദ്യാര്‍ത്ഥികളെ നിരാശരാക്കി ബസ് പാഞ്ഞു പോകും. ആദ്യം പോയ ബസിന്റെ പിന്നാലെ ഓടിയതു കൊണ്ട് സ്റ്റോപ്പില്‍ നിര്‍ത്തിയ ബസില്‍ കയറാന്‍ കുട്ടികള്‍ തിരിച്ചോടും. രാവിലെ വിദ്യാര്‍ത്ഥികള്‍ അങ്ങോട്ടും ഇങ്ങോട്ടും ഓടുന്നത് പതിവ് കാഴ്ചയാണെന്ന് നാട്ടുകാര്‍ പറയുന്നു.
12-ാം മൈല്‍, മാന്തുരുത്തി, നെത്തല്ലൂര്‍, കൂത്രപ്പള്ളി, മിസംപടി, ദൈവംപടി, കൊച്ചുറോഡ്, മാമ്മൂട്, നടയ്ക്കപ്പാടം എന്നിവിടങ്ങളിലാണ് ബസുകള്‍ വളരെ ദൂരത്തായി നിര്‍ത്തുന്നത്. കറുകച്ചാല്‍ ബസ് സ്റ്റാന്‍ഡിലെ കാഴ്ച ഇതിലും കഷ്ടമാണ് ബസ് പുറപ്പെടുന്നതിനു മിനിറ്റുകള്‍ക്കു മുമ്പാണ് വിദ്യാര്‍ത്ഥികളെ കയറ്റുന്നത്. അതിന് മുന്‍പ് കയറിയാല്‍ ജീവനക്കാര്‍ കുട്ടികളെ വഴക്കു പറഞ്ഞി ഇറക്കി വിടും. സ്റ്റാന്‍ഡില്‍ ഹോംഗാര്ഡുകളുണ്ടെങ്കിലും വിദ്യാര്‍ത്ഥികളോട് കാണിക്കുന്ന അവഗണനക്കെതിരെ പ്രതികരിക്കാന്‍ തയ്യാറാകുന്നില്ലെന്ന് ആക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: