കൊല്ലം: കര്‍ക്കിടകവാവ് ബലിതര്‍പ്പണത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. വിശ്വഹിന്ദുപരിഷത്ത് കൊല്ലം സേവാവിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ തിരുമുല്ലവാരം വിഷ്ണുസങ്കേതത്തിലെ സമുദ്രതീരത്ത് ഒരേസമയം 500 പേര്‍ക്കു ബലിതര്‍പണത്തിന് സജ്ജീകരണങ്ങളായി. ഇതിനാവശ്യമായ പൂജാദ്രവ്യങ്ങള്‍ അടങ്ങിയ തര്പണക്കിറ്റുകള് തയാറായി. സ്ത്രീകള്‍ക്കു ബലിതര്പണം നടത്തുന്നതിനു പ്രത്യേകം സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
എറണാകുളം പാവക്കുളം ക്ഷേത്രത്തില്‍നിന്നും തന്ത്രിമുഖ്യന്മാരുടെ നേതൃത്വത്തില്‍ ആചാര്യന്മാരും തിലഹവനം നടത്തുന്നതിനുള്ള പ്രത്യേകസൗകര്യവും ഉണ്ടായിരിക്കും. ബലിതര്പണകേന്ദ്രത്തിന്റെ ഉദ്ഘാടനം കൊല്ലം പുതിയകാവ് ദേവീക്ഷേത്രം മേല്‍ശാന്തി ഇടമന ഇല്ലത്ത് എന്‍. ബാലമുരളി നിര്‍വഹിക്കുമെന്നു സംഘാടകസമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ചെയര്മാന് വരവിള വാസുദേവന്‍, സി.എസ്.ശൈലേന്ദ്രബാബു, പി.സദാശിവന്‍പിള്ള, ഡോ.വി.ശശിധരന്‍പിള്ള, കെ.ജയദേവന് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
മുണ്ടയ്ക്കല്‍ പാപനാശനം കടപ്പുറത്തു കര്‍ക്കിടകവാവിനോട് അനുബന്ധിച്ചുള്ള പിതൃതര്പണകര്മങ്ങള് പാപനാശനം ഗുരുദേവ മന്ദിരം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടക്കും. തന്ത്രി തടത്തില്‍മഠം ടി.കെ.ചന്ദ്രശേഖരസ്വാമിയുടെ മുഖ്യകാര്‍മികത്വത്തില്‍ പതിനഞ്ചില്‍പരം പ്രമുഖ ക്ഷേത്രങ്ങളില്‍നിന്നും എത്തുന്ന തന്ത്രിമാരുടെ കാര്‍മികത്വത്തിലാണു പിതൃതര്‍പണ കര്‍മങ്ങള്‍. പിതൃക്കളെ സ്മരിക്കൂ, വൃക്ഷതൈ നടൂ’എന്ന സന്ദേശവുമായി വനംവകുപ്പില്‍നിന്നുള്ള പതിനായിരം വൃക്ഷതൈകള്‍ സൗജന്യമായി വിതരണം ചെയ്യും.
പിതൃതര്പണശേഷം കടലില്‍ മുങ്ങികുളിച്ചു ശുദ്ധജലത്തില്‍ കുളിക്കുന്നതിനാവശ്യമായ ക്രമീകരണങ്ങള്‍ കൊല്ലം കോര്പമറഷനും കേരളാ വാട്ടര്‍ അതോറിറ്റിയും ഒരുക്കിയിട്ടുണ്ട്. തുടര്‍ന്നു തുമ്പറ മഹാദേവീക്ഷേത്രം കമ്മിറ്റിയുടെ ആ’ിമുഖ്യത്തില്‍ ഔഷധക്കാപ്പി വിതരണം ചെയ്യും.
22നു വൈകിട്ട് ആറുമുതല്‍ പ്രത്യേക പ്രാര്‍ഥനയും പായസവിതരണവും തുടര്‍ന്ന് ഏഴുമുതല്‍ സര്‍വമതസമ്മേളനവും വൃക്ഷതൈ വിതരണോദ്ഘാടനവും നടക്കും. എം.നൗഷാദ് എംഎല്‍എ, എം.മുകേഷ് എംഎല്‍എ, മേയര്‍ വി.രാജേന്ദ്രബാബു, എസ്.ത്യാഗരാജന്, പ്രസന്നാ ഏണസ്റ്റ് തുടങ്ങിയവര്‍ പങ്കെടുക്കും.
രാത്രി എട്ടുമുതല്‍ സുനില്‍ പട്ടിമറ്റം അവതരിപ്പിക്കുന്ന ലഹരിവിരുദ്ധ നാടകവും ഉണ്ടായിരിക്കും. പത്രസമ്മേളനത്തില്‍ ടി.കെ.കൊച്ചുണ്ണി, എല്‍.പ്രകാശ്, എസ്.ബെന്നി എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: