കുമരകം: നടന് ദിലീപിന് കുമരകത്തെ ഭൂമി കൈയേറ്റത്തിന് ഒത്താശ ചെയത് റവന്യു വകുപ്പിലെ മുന്‍ ഉദ്യോഗസ്ഥരെ ചോദ്യംചെയ്യും. സര്‍വീസില്‍ നിന്ന് വിരമിച്ച ഉദ്യോഗസ്ഥരെയാണ് വിളിച്ചുവരുത്തി ചോദ്യം ചെയ്യുന്നത്.
ദിലീപിന്റെ വസ്തു ഇടപാട് നടന്ന 2005 മുതല്‍ ഇത് മറിച്ചുവിറ്റ 2007 വരെയുള്ള കാലയളവില്‍ ജോലിചെയ്ത തഹസീല്‍ദാര്‍ ഉള്‍പ്പെടെയുള്ളവരെ ചോദ്യം ചെയ്യാനാണ് ജില്ലാ കളക്ടറുടെ തീരുമാനം. ഇക്കാലയളവില്‍ കുമരകത്തും കോട്ടയത്തും ജോലി ചെയ്തിരുന്ന റവന്യുഉദ്യോഗസ്ഥരുടെ ലിസ്റ്റ് ശേഖരിച്ചതായി അധികൃതര്‍ വ്യക്തമാക്കി.
അതിനിടെ, ഇന്നലെ റവന്യു വകുപ്പ് ഉദ്യോഗസ്ഥര്‍ കുമരകത്തെ വിവാദ ഭൂമി സന്ദര്‍ശിച്ചു. കോട്ടയം ജില്ലാ സര്‍വേ സൂപ്രണ്ട് വിനോദ്, അഡീ. തഹസീല്‍ദാര്‍ ബാബു സേവ്യര്‍, വില്ലേജ് ഓഫീസര്‍ ഇ.എ തോമസ് കുട്ടി എന്നിവരാണ് നസ്രത്ത് പള്ളിക്കു സമീപമുള്ള ഭൂമി സന്ദര്‍ശിച്ചത്.
കായലോരത്തെ കരിങ്കല്‍കെട്ടും പരിശോധിച്ചു. പരിശോധന റിപ്പോര്‍ട്ട് ഇന്ന് ജില്ലാ കളക്ടര്‍ക്ക് കൈമാറിയേക്കും. റവന്യുമന്ത്രിയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് ജില്ലാ കളക്ടര്‍ പരിശോധനയ്ക്ക് ഉത്തരവിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: