ന്യൂദല്‍ഹി: ബിഎസ്പി നേതാവ് മായാവതിയുടെ രാജി ഉപരാഷ്ട്രപതി സ്വീകരിച്ചു. ചൊവ്വാഴ്ചയാണ് ഉത്തര്‍പ്രദേശില്‍ വിവിധയിടങ്ങളില്‍ ദളിതര്‍ക്കുനേരെ നടന്ന അക്രമങ്ങള്‍ പാര്‍ലമെന്റില്‍ ഉന്നയിക്കാന്‍ അനുവദിക്കാത്തില്‍ പ്രതിഷേധിച്ച് ബിഎസ്പി നേതാവ് മായാവതി രാജ്യസഭാ എംപി സ്ഥാനം രാജിവെച്ചത്.
ഉത്തര്‍പ്രദേശില്‍ ദളിതര്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങളെക്കുറിച്ച് സഭയില്‍ സംസാരിക്കാന്‍ സമയം അനുവദിക്കണമെന്ന് മായാവതി ആവശ്യപ്പെട്ടിരുന്നു. സഭാ അധ്യക്ഷനായ പിജെ കുര്യന് വിഷയം ഉന്നയിക്കാന്‍ മൂന്ന് മിനിറ്റ് മാത്രമാണ് നല്‍കിയത്. ഇതില്‍ പ്രതിഷേധിച്ച് സമയം അനുവദിച്ചില്ലെങ്കില്‍ അംഗത്വം രാജിവെക്കുമെന്ന് മായാവതി പ്രഖ്യാപിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: