തിരുവനന്തപുരം: ജിഎസ്ടി സംവിധാനം നിലവില്‍ വന്നതോടെ മരുന്നുകളുടെ വില്പനനികുതിയില് മാറ്റം വന്നിട്ടുള്ളതിനാല്‍ ജൂലൈ ഒന്നിനു മുന്‍പുള്ള സ്റ്റോക്ക് വില്പനയ്ക്കു സാങ്കേതിക തടസ്സമുണ്ടെന്നും മരുന്നുകള്‍ക്ക് താത്കാലിക ദൗര്ലഭ്യമുള്ളതുമായ റിപ്പോര്‍ട്ടുകള്‍ ശരിയല്ലെന്നും ഡ്രഗ്സ് കണ്ട്രോളര് അറിയിച്ചു.
വകുപ്പ് നടത്തിയ പരിശോധനയില്‍ മരുന്നു ദൗര്‍ലഭ്യം കണ്ടെത്താനായിട്ടില്ല. ഏതെങ്കിലും വിഭാഗത്തില്‍ മരുന്നുകള്‍ ലഭ്യമല്ലെങ്കില്‍ വിവരം ഡ്രഗ്സ് കണ്ട്രോള് വകുപ്പിന്റെ ജില്ലാ ഓഫീസുകളില്‍ അറിയിച്ച് പരിഹാരം നേടാം.
മരുന്നു വ്യാപാരികള്‍ സാങ്കേതികത്വത്തിന്റെ പേരില്‍ കമ്പനിയുടെ മരുന്നുകള്‍ സ്റ്റോക്ക് എടുക്കാതിരിക്കുകയോ അതിനു പ്രേരണ നല്‍കുകയോ ചെയ്താല്‍ അവശ്യ വസ്തു നിയമപ്രകാരം കര്‍ശന നടപടി കൈക്കൊള്ളുമെന്നും ഡ്രഗ്സ് കണ്ട്രോളര് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: