ഇടുക്കി: മാങ്കുളം പഞ്ചായത്തിലെ ആനക്കുളത്ത് സിപിഎമ്മുകാര്‍ ലക്ഷങ്ങള്‍ വിലവരുന്ന റവന്യൂ വകുപ്പിന്റെ മിച്ചഭൂമി കൈയേറിയ സംഭവത്തില്‍ വാര്‍ത്ത വന്നപ്പോള്‍ റവന്യൂ വകുപ്പ് നടപടി തുടങ്ങി. കൈയേറ്റം ചൂണ്ടിക്കാട്ടി മാങ്കുളം വില്ലേജ് ഓഫീസര്‍ സിപിഎം ലോക്കല്‍ സെക്രട്ടറി സുനില്‍കുമാറിന്റെ പേരില്‍ സ്റ്റോപ്പ് മെമ്മൊ നല്കി.
വാര്‍ഡ് മെമ്പറും സിപിഎം നേതാവുമായ ബിജുവാണ് ലോക്കല്‍ സെക്രട്ടറിക്ക് വേണ്ടി സ്റ്റോപ്പ് മെമ്മൊ കൈപ്പറ്റിയതെന്ന് വില്ലേജ് ഓഫീസര്‍ അറിയിച്ചു. സിപിഎം ഭൂമി കൈയേറിയതിന് തൊട്ടടുത്ത് നിര്‍മ്മാണം നടത്തുന്ന ആരാധനാലയത്തിന്റെ അധികൃതര്‍ക്കും സ്റ്റോപ്പ് മെമ്മൊ നല്‍കിയിട്ടുണ്ട്.
സര്‍ക്കാര്‍ ഭൂമി കൈയേറിയാണ് ആരാധനാലയത്തിന്റെ മതില് കെട്ടുന്നതെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് സ്റ്റോപ്പ് മെമ്മൊ നല്‍കിയത്. സ്വീകരിച്ച നടപടികള്‍ ജില്ലാകളക്ടര്‍ക്ക് രേഖാമൂലം കൈമാറിയിട്ടുണ്ട്. കൈയേറ്റം സംബന്ധിച്ച് ദേവികുളം തഹസീല്‍ദാര്‍ക്കും റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
താലൂക്ക് സര്‍വ്വേയില്‍ കൈയേറിയ വസ്തു അളന്ന് തിട്ടപ്പെടുത്തി എല്‍.സി കേസ് രജിസ്റ്റര്‍ ചെയ്യാനുള്ള നടപടികളാണ് മുന്നോട്ടുപോകുന്നതെന്ന് റവന്യൂ അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: