തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകര്‍ക്ക് കോടതികളില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള അപ്രഖ്യാപിത വിലക്ക് നീക്കം ചെയ്യണമെന്ന് നിയമസഭാ സ്പീക്കര്‍ ശ്രീരാമകൃഷ്ണന് പറഞ്ഞു. പത്രപ്രവര്‍ത്തക യൂണിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ‘മാധ്യമ സ്വാതന്ത്ര്യം പുതിയകാലത്തെ വെല്ലുവിളികള്‍’ എന്ന സെമിനാറിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുയായിരുന്നു സ്പീക്കര്‍.
ജനാധിപത്യത്തെ പരിപാലിക്കുന്നത് മാധ്യമങ്ങളാണ്. എന്നാല്‍ മാധ്യമ മേഖല ഇന്ന് ഐടി വിസ്ഫോടനത്തിന്റെ പിടിയിലായതോടെ മാധ്യമപ്രവര്‍ത്തനത്തിന്റെ നിര്‍വ്വചനം മാറി. റേറ്റിംഗിന്റെ അടിസ്ഥാനത്തില്‍ വാര്‍ത്തകള്‍ നിശ്ചയിക്കുന്നു. സമൂഹത്തിന്റെ അജണ്ട നിശ്ചയിക്കുന്നതുപോലും മാധ്യമചര്ച്ചകളായി മാറി.
പൊതുജനം അറിയേണ്ട നിയമസഭയിലെ ചര്‍ച്ചകള്‍ പോലും പുറത്തു വരുന്നില്ല. ഇതിന് മാറ്റം ഉണ്ടാകണമെന്നും സ്പീക്കര്‍ പറഞ്ഞു. പത്രപ്രവര്‍ത്തക യൂണിയന് സംസ്ഥാന പ്രസിഡന്റ് അബ്ദുള്‍ഗഫൂര്‍ അദ്ധ്യക്ഷത വഹിച്ചു.
മുന്‍ അഡിഷണല്‍ ചീഫ് സെക്രട്ടറി ഡി.ബാബുപോള്‍, അഡ്വ. സെബാസ്റ്റിയന് പോള്‍, ബിആര്‍പി ഭാസ്ക്കര്‍, എം.ജി.രാധാകൃഷ്ണന്, ഗോപന് അമ്പാട്ട്, പത്രപ്രവര്‍ത്തക യൂണിയന് സംസ്ഥാന സെക്രട്ടറി നാരായണന്, വൈസ് പ്രസിഡന്റ് ജാക്സണ് തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: