ന്യൂദല്‍ഹി: പതിനാലാമത്തെ രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ട രാം നാഥ് കോവിന്ദ് രാഷ്പ്രതി ഭവനിലേക്ക്. ഈ മാസം 25ന് സത്യപ്രതിജ്ഞയ്ക്കുശേഷം അദ്ദേഹം രാഷ്ട്രപതി ഭവനിലേക്ക് താമസം മാറും. മിരാ കുമാറിനെതിരെ അനായാസ വിജയം നേടിയാണ് ബിജെപി സ്ഥാനാര്‍ഥിയായ കോവിന്ദ് പ്രസിഡന്റായത്.
മുന്‍ ബീഹാര്‍ ഗവര്‍ണര്‍ കൂടിയായ അദ്ദേഹം 25ന് രാജാജി മാര്‍ഗിലുളള രാഷ്ട്രപതി ഭവനിലെത്തും. ബ്രിട്ടീഷ് ഭരണ കാലത്തെ വൈസ്രോയിയുടെ കൊട്ടാരമാണ് രാഷ്ട്രപതി ഭവനായി മാറിയത്. 1950 ജനുവരി 26നാണ് കൊട്ടാരം ജനാധിപത്യ സ്ഥാപനമായത്.രാജ്യത്തെ ആദ്യ പ്രസിഡന്റായി ഡോ. രാജേന്ദ്ര പ്രസാദാണ് ആദ്യം ഇവിടെയെത്തിയത്.
1929 ലാണ് ഈ കൊട്ടാരത്തിന്റെ നിര്‍മാണം പൂര്‍ത്തിയായത്. പതിനേഴ് വര്‍ഷം കൊണ്ടാണ് പൂര്‍ത്തിയായത്. അന്ന് 1.28 കോടി രൂപ ചെലവായി. മുഗള്‍ ഗാര്‍ഡനും ജീവനക്കാര്‍ക്കുളള ക്വാര്‍ട്ടേഴ്സും നിര്‍മിച്ചതോടെ ചെലവ് 1.4 കോടിയായി. നാലു നിലകളിലായി 370 മുറികളുണ്ട്. ഭക്ഷണശാലയില്‍ 104 പേര്‍ക്ക് ഇരിക്കാനുളള സൗകര്യമുണ്ട്.
രണ്ടുലക്ഷം ചതുരശ്ര അടിയാണ് തറയുടെ വിസ്തീര്‍ണം. 70 കോടി ഇഷ്ടികകള്‍ നിര്‍മാണത്തിന് ഉപയോഗിച്ചു. ഇരുമ്പ് നിര്‍മാണത്തിന് ഉപയോഗിച്ചിട്ടില്ല.
ലോകത്തിലെ തന്നെ ഏറ്റവും മികച്ച പുന്തോട്ടങ്ങളിലൊന്നാണ് മുഗള്‍ ഗാര്ഡന്. 250 തരത്തില്‍പ്പെട്ട റോസാപ്പൂക്കള്‍ ഈ ഉദ്യാനത്തിലുണ്ട്. പ്രധാന പൂന്തോട്ടത്തിന്റെ മൈതാനം പ്രത്യേക പുല്ലുകൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്. ഇവിടെ എന്നും മയിലുകളെ കാണാനാകും.
പ്രസിഡന്റിന് ഏകാന്തവാസത്തിനായി രാജ്യത്ത് രണ്ട് കെട്ടിടങ്ങള്‍ കൂടിയുണ്ട്.
സിംലയിലെ മഷോബ്രയും ഹൈദരാബാദിലെ ബോലാറമും. രണ്ട് മാസം മുമ്പ് സിംലയിലെ മഷോബ്രയില്‍ റാം നാഥ് കോവിന്ദിന് പ്രവേശനം നിഷേധിച്ചിരുന്നു. കോവിന്ദ് ഇപ്പോള്‍ ഈ കെട്ടിടങ്ങളുടെ ഉടമസ്ഥാനാകാന് പോകുകയാണ്. വര്‍ഷത്തില്‍ ഒരിക്കല്‍ പ്രസിഡന്റുമാര്‍ ഈ കെട്ടിടങ്ങളില്‍ താമസിക്കും.
ഗവര്‍ണര്‍ അഭിനന്ദിച്ചു
ഭാരത്തിന്റെ പതിനാലാമത് രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ട രാംനാഥ് കോവിന്ദിനെ ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം അഭിനന്ദിച്ചു. ഭരണരംഗത്തെ അനുഭവസമ്പത്തും അര്‍പ്പണബോധവും കൊണ്ട് വരുംകാലത്ത് രാജ്യത്തെ കൂടുതല്‍ പുരോഗതിയിലേക്ക് നയിക്കാന്‍ അദ്ദേഹത്തിന് സാധിക്കട്ടെ എന്ന് ഗവര്‍ണര്‍ ആശംസ സന്ദേശത്തില്‍ പറഞ്ഞു.
ഇന്ത്യയുടെ രാഷ്ട്രപതിമാര്‍
ഡോ. രാജേന്ദ്ര പ്രസാദ് (ബീഹാര്‍)
ഡോ. രാജേന്ദ്ര പ്രസാദ്
ഡോ. സര്‍വേപ്പള്ളി രാധാകൃഷ്ണന് (തമിഴ്നാട്)
ഡോ. സാക്കീര്‍ ഹുസൈന് (തെലങ്കാന)
വി.വി. ഗിരി (ഒഡീഷ)
ഫക്രുദ്ദീന്‍ അലി അഹമ്മദ് (ദല്‍ഹി)
നീലം സഞ്ജീവ റെഡ്ഡി (ആന്ധ്രപ്രദേശ്)
ഗ്യാനി സെയില്‍ സിങ് (പഞ്ചാബ്)
ആര്. വെങ്കട്ടരാമന് (തമിഴ്നാട്)
ഡോ. ശങ്കര്‍ ദയാല്‍ ശര്‍മ്മ (മധ്യപ്രദേശ്)
കെ. ആര്. നാരായണന് (കേരളം)
എ.പി. ജെ. അബ്ദുള്‍ കലാം (തമിഴ്നാട്)
പ്രതിഭാ പാട്ടീല്‍ (മഹാരാഷ്ട്ര)
പ്രണബ് മുഖര്‍ജി (ബംഗാള്‍)
രാംനാഥ് കോവിന്ദ് (ഉത്തര്‍പ്രദേശ്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: