കുമളി: മദ്യലഹരിയില്‍ ഓട്ടോറിക്ഷക്കിട്ട് ഇടിച്ചിട്ട് നിര്‍ത്താതെ പോയ റിട്ടയര്‍ പോലീസുകാരനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാതെ കുമളി പോലീസ് വിട്ടയച്ചു.
മദ്യ ലഹരിയില്‍ വാഹനമോടിച്ചതിന് പിഴ ഈടാകുന്നതൊടൊപ്പം ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാവുന്ന കുറ്റകൃത്യം നടത്തിയ ആളെയാണ് പെറ്റികേസുപോലും ചുമത്താതെ വെറുതെ വിട്ടത്. ബുധനാഴ്ച്ച രാത്രി 8 മണിയോടെയായിരുന്നു സംഭവം. മദ്യലഹരിയില്‍ അമിത വേഗതയില്കാറോടിച്ച് വന്ന റിട്ടയര്‍ പോലീസുകാരന് ഒന്നാം മൈലില്‍ വച്ച് ഓട്ടോറിക്ഷക്കിട്ടിടിച്ചു. ഇടിയുടെ ആഘാതത്തില്‍ ഓട്ടോറിക്ഷ സമീപത്ത് കിടന്നിരുന്ന കാറില്‍ തട്ടി കാറിന്റെ മുന്‍വശത്തിന് കേടുപാടുകള്‍ സംഭവിച്ചു.
അമിത വേഗത്തില്‍ വാഹനം നിര്‍ത്താതെ പോയ റിട്ടയര്‍ ഉദ്യോഗസ്ഥന് എതിര്‍ദിശയില്‍ വരുന്ന വാഹനങ്ങള്‍ക്ക് ഭീഷിണിയുയര്ത്തിയാണ് കടന്ന് പോയത്. വാഹനം നിര്‍ത്താതെ പോയ ഉദ്യോഗസ്ഥന് കുമളി ഗവണ്മെന്റ് സ്കൂളിന് സമീപമുള്ള വസതിയിലുണ്ടെന്നറിഞ്ഞ് ഡ്രൈവര്‍മാരും പൊതു പ്രവര്‍ത്തകരും എത്തുകയായിരുന്നു. വിവരമറിഞ്ഞെത്തിയ പോലീസ് മദ്യലഹരിയിലായിരുന്ന റിട്ടയര്‍ ഉദ്യോഗസ്ഥനെ കസ്റ്റഡിയില്‍ എടുത്തു. സ്റ്റേഷനില്‍ വച്ച് കേടുപാടുകള്‍ സംഭവിച്ച വാഹനങ്ങള്‍ക്ക് നഷ്ടപരിഹാരം നല്കാന് ധാരണയായി.
എന്നാല്‍ മദ്യലഹരിയില്‍ വാഹനമോടിച്ചതിന് കേസ് രജിസ്റ്റര്‍ ചെയ്യാതെയും വാഹനം കസ്റ്റഡിയിലെടുക്കാതെയും പോലീസ് ഒത്തുകളിച്ചതായി ആക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: