ഏറ്റുമാനൂര്‍: ഏറ്റുമാനൂരില്‍ രണ്ടാം ദിവസവും ശക്തമായ കാറ്റും മഴയും. കാറ്റില്‍ മരം വീണ് ഒരാള്‍ മരിച്ചു. ഏറ്റുമാനൂര്‍ എസ്എഫ്എസ്. സ്കുളിനു സമീപം താമസിക്കുന്ന ഞൊങ്ങിണിയില്‍ ത്രേസ്യാമ്മ (85) ആണ് മരിച്ചത്. തൊട്ടടുത്തുള്ള പുരയിടത്തിലെ കുടംപുളി പെറുക്കുന്നതിനിടെ മരക്കൊമ്പ ദേഹത്ത് വീണാണ് അപകടമുണ്ടായത്. വീണ് കിടക്കുകയായിരുന്ന ത്രേസ്യമ്മയെ മെഡിക്കല്‍ കോളേജില്‍ എത്തിച്ചങ്കിലും മരിച്ചു. വൈകുന്നേരം മുന്നര മണിയോടെ ആരംഭിച്ച കാറ്റില്‍ മരങ്ങള്‍ വീണ് ഇരുപതോളം പോസ്റ്റുകള്‍ ഒടിഞ്ഞു. ഇതിനെ തുടര്‍ന്ന് വൈദ്യുതി ബന്ധം താറുമാറായി.
കോടതിപ്പടി ജംഷനില്‍ നിന്നിരുന്ന കൂറ്റന്‍വാകമരം മറിഞ്ഞു വീണ് പോസ്റ്റുകള്‍ തകര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടു. ഫയര്‍ഫോഴ്സ് യൂണിറ്റും, കെഎസ്ഇബി ഏറ്റുമാനുര്‍ സെക്ഷനിലെ ജീവനക്കാരും കൂടി ഗതാഗതം പുനസ്ഥാപിച്ചു. ചുവടു ദ്രവിച്ചുന്ന മരം വെട്ടിക്കളയണമെന്ന് പല പ്രാവശ്യം പരാതിപ്പെട്ടതായി നാട്ടുകാര്‍ പറഞ്ഞു. മഗര കലുങ്ക് വള്ളിക്കാട് റോഡില്‍ പുളിമരം കടപുഴകി ഇലക്ട്രിക് ലൈനില്‍ വീണ് പോസ്റ്റുകള്‍ ഒടിഞ്ഞു .ഏറ്റുമാനൂര്‍ പാലാ റോഡില്‍ വെട്ടിമുകള്‍ ഭാഗത്ത് വ്യാപകമായി വൈദ്യുതി ലൈനുകളില്‍ റബര്‍ മരങ്ങള്‍ വീണ് ലൈനുകള്‍ പൊട്ടി പതിനെട്ടോളം വീടുകള്‍ക്കു മുകളില്‍ മരങ്ങള്‍ വീണുനാശനഷ്ടമുണ്ടായി. വൈദ്യുതി ബന്ധം പൂര്‍ണ്ണമായി പുനസ്ഥാപിക്കണമെങ്കില്‍ രണ്ടു ദിവസമെങ്കിലും വേണമെന്ന് ഏറ്റുമാനൂര്‍ കെ.എസ്.ഇ.ബി.അധികൃതര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: