മട്ടന്നൂര്‍: കോളേജുകളിലും മറ്റും ഹിന്ദുദേവതമാരുടെ നഗ്നചിത്രം വരച്ച്വെച്ച് അവഹേളിക്കാന്‍ സിപിഎമ്മും പോഷക സംഘടനകളും ശ്രമിക്കുകയാണെന്നും ഇത് മുസ്സീം വോട്ടുകള്‍ ലക്ഷ്യംവെച്ചാണെന്നും ഒ.രാജഗോപാല്‍ എംഎല്‍എ പറഞ്ഞു. ആഗസ്ത് 8ന് നടക്കുന്ന മട്ടന്നൂര്‍ നഗരസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മട്ടന്നൂര്‍ ശ്രീ മഹാദേവ ഹാളില്‍ നടന്ന എന്‍ഡിഎ തെരഞ്ഞെടുപ്പ് കണ്വെന്ഷന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയടക്കം നിരവധി ജനക്ഷേമ പദ്ധതികള്‍ ഇടതുസര്‍ക്കാര്‍ പദ്ധതിയാണ് എന്ന രീതിയിലാണ് ഇപ്പോള്‍ ചിത്രീകരിക്കുന്നത്. അന്ത്യോദയ, അന്നപൂര്‍ണ്ണ പദ്ധതികള്‍ പാവപ്പെട്ടവര്‍ക്ക് ഭക്ഷണത്തിനായി വാജ്പേയി സര്‍ക്കാര്‍ കൊണ്ടുവന്നതാണ്. രാജ്യത്തിന് അനുഗുണ പദ്ധതികള്‍ ആവിഷ്കരിക്കാനാണ് പ്രധാനമന്ത്രി ഇസ്രായേലില്‍ പോയത്. നരസിംഹറാവു പ്രധാനമന്ത്രിയായിരുന്നപ്പോള്‍ ഇസ്രായേലുമായി നിരവധി കാര്യങ്ങളില്‍ സഹകരണമുണ്ടായിരുന്നു. ഇത് പുറത്തുപറയാന്‍ കോണ്‍ഗ്രസ് മടിക്കുകയാണ്. സിപിഎം നേതാവ് ജ്യോതിബസു ബംഗാള്‍ മുഖ്യമന്ത്രിയായിരുന്ന സമയത്ത് പദ്ധതികളെകുറിച്ച് പഠിക്കാനായി 12 ദിവസമാണ് ഇസ്രായേലില്‍ ചെലവിട്ടത്. ഇത് മറച്ചുവെച്ചാണ് കേന്ദ്രസര്‍ക്കാരിനെ സിപിഎം വിമര്‍ശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മട്ടന്നൂര്‍ നിയോജകമണ്ഡലം പ്രസിഡണ്ട് രാജന് പുതുക്കുടി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി വി.കെ.സജീവന്, ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ്, ബിഡിജെഎസ് സംസ്ഥാന വൈസ് പ്രസിഡണ്ട് പൈലി വാത്യാട്ട്, വര്‍ക്കി വട്ടപ്പാറ, സുകുമാരന്‍ ചാവശ്ശേരി, വി.പി.ദാസന് തുടങ്ങിയവര്‍ സംസാരിച്ചു. ഒ.രതീശന് സ്വാഗതവും എം.വി.ശശിധരന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: