അങ്കാറ: ജര്‍മനിയും തുര്‍ക്കിയും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതല്‍ വഷളാകുന്നു. ഭീകരതയ്ക്ക് ജര്‍മനി സഹായം നല്‍കുകയാണെന്ന് തുര്‍ക്കി വിദേശകാര്യമന്ത്രി മെവ്ലൂട്ട് കവുസൊഗ്ലു പറഞ്ഞു.
അതേസമയം, തുര്‍ക്കിയുമായുള്ള വാണിജ്യബന്ധം പുനപരിശോധിക്കുമെന്നും സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തുമെന്നും ജര്‍മനിയും വ്യക്തമാക്കി.
ഭീകരവാദ സംഘടനയെ സഹായിച്ചു എന്ന കുറ്റം ചുമത്തി ജര്‍മനിയില്‍നിന്നുള്ള മനുഷ്യാവകാശ പ്രവര്ത്തകന് പീറ്റര്‍ സ്യൂഡ്റ്റ്നറെ ഉള്‍പ്പെടെ ആറു പേരെ തുര്‍ക്കി കസ്റ്റഡിയിലെടുത്തതാണ് ഇരുരാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം വീണ്ടും വഷളാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: