പടിഞ്ഞാറത്തറ: ബാണാസുര സാഗര്‍ അണക്കെട്ടില്‍ കൊട്ടത്തോണി മറിഞ്ഞ് കാണാതായവരില്‍ ഒരാളുടെ മൃതദേഹം കൂടി ലഭിച്ചു. ചെമ്പുകടവ് സ്വദേശി വട്ടച്ചോട് ബിനു (42)വിന്റെ മൃതദേഹമാണ് ഇന്ന് രാവിലെ ലഭിച്ചത്. കാണാതായ മറ്റു മൂന്നു പേരുടെതയും മൃതദേഹം കഴിഞ്ഞ ദിവസങ്ങളിലായി നടത്തിയ തെരച്ചിലില്‍ കണ്ടെത്തിയിരുന്നു. ഇന്ന് രാവിലെ പടിഞ്ഞാറത്തറ എസ്.ഐയുടെ നേതൃത്വത്തില്‍ നടത്തിയ തെരച്ചിലില്‍ തീരത്തടിഞ്ഞ നിലയിലാണ് ബിനുവിന്റെ മൃതദേഹം കണ്ടെത്തിയത്.
പന്ത്രണ്ടാം മൈല്‍ പടിഞ്ഞാറേക്കുടിയില്‍ വില്‍സണ്‍ (50), മണിത്തൊട്ടില്‍ മെല്ബിന് (34),കോഴിക്കോട് ജില്ലയിലെ ചെമ്പുകടവ് സ്വദേശികളായ കാട്ടിലടത്ത് സചിന് (20) എന്നിവരുടെ മൃതദേഹങ്ങളാണ് കരക്കടിഞ്ഞ നിലയില്‍ നേരത്തെ കണ്ടെത്തിയത്. ഇതോടെ കാണാതായ എല്ലാവരുടെയും മൃതദേഹം ലഭിച്ചു. ദിവസങ്ങളായി ഇവര്‍ക്കുവേണ്ടി നടത്തിയ തെരച്ചിലിനാണ് അവസാനമായത്.
ഞായറാഴ്ച രാത്രിയിലാണ് ബാണാസുര സാഗര്‍ ഡാമിന്റെ മഞ്ഞൂറ പന്ത്രണ്ടാം ൈമലിലെ വെള്ളക്കെട്ടില്‍ മീന്‍പിടിക്കുന്നതിനിടെ കൊട്ടത്തോണി മറിഞ്ഞ് നാലു പേരെ കാണാതായത്. പന്ത്രണ്ടാം മൈല്‍ പടിഞ്ഞാറേക്കുടിയില്‍ വില്‍സണ്‍ (50), , മണിത്തൊട്ടില്‍ മെല്ബിന് (34) എന്നിവരെയാണ് കാണാതായത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മൂന്നു പേര് നീന്തിരക്ഷപ്പെട്ടിരുന്നു.
നാല് പേരെ കാണാതായതിനെ തുടര്‍ന്ന് നാവികസേനയും അഗ്നിശമന സേനയും ജീവന്‍രക്ഷ സമിതിയും ബേപ്പൂരില്‍നിന്നുള്ള മുങ്ങല്‍ വിദഗ്ധരും ഉള്‍പ്പെടെയുള്ളവര്‍ തിങ്കളാഴ്ച മുതല്‍ തന്നെ ഡാമില്‍ തെരച്ചില്‍ നടത്തി വരികയായിരുന്നു. എന്നാല്‍ മൃതദേഹങ്ങളൊന്നും ലഭിച്ചിരുന്നില്ല. കനത്ത മഴയും കാറ്റും തിരച്ചിലിനെ പ്രതികൂലമായി ബാധിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: