പാരിപ്പള്ളി: തുടര്‍ച്ചയായി അഞ്ചുമാസം ശമ്പളം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് നഴ്സിങ് അസിസ്റ്റന്റ് തൊഴിലാളികള്‍ ആത്മഹത്യ ഭീഷണി മുഴക്കി. പ്രിന്‍സിപ്പാള്‍ ഓഫീസ് കെട്ടിടത്തിന്റെ മുകളില്‍ കയറി താഴേക്ക് ചാടുമെന്നായിരുന്നു ഭീഷണി.
പാരിപ്പള്ളി ഗവ:മെഡിക്കല്‍ കോളേജിലെ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന സ്റ്റാഫ് നഴ്സ്, നഴ്സ് അസിസ്റ്റന്റ്, ലാബ് ടെക്നീഷ്യന്‍സ്, ഫാര്‍മസിസ്റ്റ്, റിസപ്ഷനിസ്റ്റ് തുടങ്ങിയവരുടെ ശമ്പളം അഞ്ച് മാസമായി ആശുപത്രി അധികൃതര്‍ നല്‍കിയിട്ടില്ല.
ജീവിത ബുദ്ധിമുട്ടുകള്‍ തൊഴിലാളികള്‍ പലതവണ അറിയിച്ചിട്ടും അവധികള്‍ പറഞ്ഞ് അധികൃതര്‍ കൈയൊഴിയുകയായിരുന്നു. ഇന്നലെ രാവിലെ അമ്പതോളം വരുന്ന ജീവനക്കാര്‍ സംഘടിച്ചു പ്രതിഷേധവുമായി പ്രിന്‍സിപ്പല്‍ ഓഫീസിന്റെ മുന്നിലെത്തുകയും കുറച്ചുപേര്‍ പ്രിന്‍സിപ്പല്‍ കെട്ടിടത്തിന്റെ മുകളില്‍ കയറി താഴേക്ക് ചാടുമെന്ന് ഭീഷണി മുഴക്കുകയായിരുന്നു.
ജീവനക്കാരില്‍ ഭൂരിഭാഗവും സ്ത്രീകളാണ്. പോലീസും, ഫയര്‍ഫോഴ്സും സംഭവസ്ഥലത്തെത്തിയിരുന്നു. ഈ മാസം മുപ്പത്തിനകം ശമ്പളം നല്‍കാമെന്ന അധികൃതരുടെ ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്. കേന്ദ്രസര്‍ക്കാരില്‍ നിന്നും ആശുപത്രി സംസ്ഥാനസര്‍ക്കാര്‍ ഏറ്റെടുത്തതുമുതലാണ് ശമ്പള പ്രശ്നം ഉണ്ടായതെന്ന് തൊഴിലാളികള്‍ പറയുന്നു.
കരാര്‍അടിസ്ഥാനത്തില്‍ പണിയെടുക്കുന്ന സെക്യൂരിറ്റി, പ്ലംബിംഗ്, ഇലക്ട്രിഷ്യന്‍, ക്ലീനിംഗ് തുടങ്ങി എല്ലാ വിഭാഗത്തിലും ജോലി ചെയ്യുന്നവരുടെയും ശമ്പളം മുടങ്ങിയിട്ട് മാസങ്ങളാകുന്നു. ബിഎംഎസ് അടക്കമുള്ള തൊഴിലാളിസംഘടനകളുടെ നേതൃത്വത്തില്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകാനാണ് തീരുമാനമെന്ന് ജീവനക്കാര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: