പത്തനാപുരം: തടി ലോഡ് ചെയ്യുകയായിരുന്ന തൊഴിലാളികള്‍ ചേര്‍ന്ന് മകളെ അവഹേളിച്ചത് ചോദ്യം ചെയ്ത ബിജെപി പ്രവര്‍ത്തനെയും കുടുംബത്തേയും സിപിഎം സംഘം വീടുകയറി ആക്രമിച്ചു.
പത്തനാപുരം മാലൂര്‍ ശ്യാമള മന്ദിരത്തില്‍ രാജേന്ദ്രന്‍പിള്ള,’ഭാര്യ സരള, മകള്‍ അപര്‍ണ എന്നിവരെയാണ് മര്‍ദിച്ചത്. അക്രമികള്‍ വീട്ടുപകരണങ്ങള്‍ നശിപ്പിക്കുകയും ജനല്‍ച്ചില്ലകള്‍ തകര്‍ക്കുകയും ചെയ്തു.
സംഭവത്തില്‍ പ്രദേശിക സിപിഎം പ്രവര്‍ത്തകനായ ശരത്ചന്ദ്രനെതിരെ പത്തനാപുരം പോലീസ് കേസെടുത്തു. മദ്യപിച്ചെത്തിയ ശരത്ചന്ദ്രന് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും അപമാനിക്കുകയുമായിരുന്നു. ഇതിന് മുന്‍പും അക്രമം നടത്തിയിട്ടുള്ളതായും പരാതിയില്‍ പറയുന്നു.
പരിക്കേറ്റ മൂവരും കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ ചികിത്സയിലാണ്. പത്തനാപുരം എസ്ഐ അബ്ദുള്മനാഫിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. പ്രതി ഒളിവിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: