ന്യൂദല്‍ഹി : പ്രവാസി വോട്ട് യാഥാര്‍ത്ഥ്യമാക്കാന്‍ നിര്‍ണായക ചുവടുവെയ്പ്പുമായി കേന്ദ്ര സര്‍ക്കാര്‍. ജനപ്രാതിനിധ്യ നിയമം ഭേദഗതി ചെയ്യുമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറീയിച്ചു. കേന്ദ്രമന്ത്രി തല സമിതി ഇക്കാര്യത്തില്‍ തീരുമാനടുത്തിട്ടുണ്ടെന്നും കേന്ദ്രം സുപ്രീം കോടതിയെ അറീയിച്ചു.
പ്രവാസികള്‍ക്ക് വോട്ട് ചെയ്യാനുള്ള അവസരം ഒരുക്കണമെന്ന ആവശ്യം 2014 ലാണ് കോടതിയുടെ മുന്നിലെത്തുന്നത്. പ്രവാസികള്‍ക്ക് വോട്ടവകാശം നല്കുന്ന കാര്യത്തില്‍ നിയമത്തിലും ചട്ടങ്ങളിലും ഭേദഗതി വരുത്തനാവുമോയെന്ന് അടിയന്തിരമായി അറിയിക്കാന്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാറിനോട് നിര്‍ദ്ദേശിച്ചിരുന്നു.
ഇന്നലെ ചേര്‍ന്ന് മന്ത്രി സഭാ യോഗത്തില്‍ മന്ത്രി തല സമിതി ഇക്കാര്യം പരിഗണിച്ചതായും നിയമം ഭേദഗതിചെയ്യാമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിലപാടെടുത്തതായും കേന്ദ്ര സര്‍ക്കാരിനു വേണ്ടി അറ്റോര്‍ണി ജനറര്‍ കെ.കെ വേണുഗോപാല്‍ സുപ്രീം കോടതിയെ അറിയിച്ചു. ഇതിനായി ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥകള്‍ പരിഷ്കരിക്കണം.
വോട്ടര്‍മാര്‍ അതാതു മണ്ഡലങ്ങളില്‍ നേരിട്ടെത്തി വോട്ടുചെയ്യുകയെന്ന വ്യവസ്ത മാറ്റി പ്രവാസികള്‍ക്ക് വിദേശത്തു നിന്നും വോട്ടുചെയ്യാനാകുന്ന വിധം നിയമം പരിഷ്കരിക്കണം. ഇതിനായുള്ള ഭേദഗതി ബില്ല് തയ്യാറാക്കാന്‍ ആവശ്യമായ സമയവും മറ്റു വിശദാംശങ്ങളുമടങ്ങിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കാറിന് കോടതി രണ്ടാഴ്ച്ചത്തെ സാവകാശം നല്കി.
ബില്ലിന്റെ രൂപരേഖ തയ്യാറായാല്‍ പാര്‍ലമെന്റിന്റെ ഇരു സഭകളിലും പാസാക്കിയെടുക്കുകയെന്നാതാണ് അടുത്ത കടമ്പ. ഇ ബാലറ്റ്, വിദേശരാജ്യങ്ങളിലെ എമ്പസികളില്‍ വോട്ട് രേഖപ്പെടുത്തല്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: