ന്യൂദല്‍ഹി: മോശമായ ഭക്ഷണത്തിനും ശുദ്ധീകരിക്കാത്ത കുടിവെള്ള വിതരണത്തിനും റെയില്‍വേയ്ക്ക് സിഎജിയുടെ രൂക്ഷമായ വിമര്‍ശനം. 80 ട്രെയിനുകളിലും 74 സ്റ്റേഷനുകളിലുമാണ് സിഎജി ഓഡിറ്റ് നടത്തിയത്.
എലികളും പാറ്റകളും ഭൂരിഭാഗം സ്റ്റേഷനുകളിലും ട്രെയിനുകളിലും കണ്ടെത്തി. അടിസ്ഥാന സൗകര്യം ഒരുക്കുന്നതിലെ റെയില്‍വേയുടെ കഴിവില്ലായ്മയെയും റിപ്പോര്‍ട്ടില്‍ വിമര്‍ശിക്കുന്നുണ്ട്.
കാറ്ററിങ് വിഭാഗം ഭക്ഷണസാധനങ്ങളുടെ ലിസ്റ്റും വിലയും പ്രസിദ്ധീകരിക്കുന്നില്ല. പലസാധനങ്ങളുടെയും വില പുറത്തേക്കാളും കൂടുതലുമാണെന്നും ചൂണ്ടിക്കാണിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: