കൊഹിമ: നാഗാലാന്‍ഡ് മുഖ്യമന്ത്രി ടി.ആര്. സെലിയാംഗ് വിശ്വാസ വോട്ടു നേടി. 59 അംഗ നിയമസഭയില്‍ 47 എംഎല്‍എമാരുടെ പിന്തുണയോടെ സെലിയാംഗ് ഇന്ന് വിശ്വാസവോട്ട് നേടി.
ഗവര്‍ണര്‍ പി.ബി. ആചാര്യ കഴിഞ്ഞ ദിവസം ഷുര്‍ഹോസെലി ലീസിറ്റ്സുവിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നു നീക്കി സെലിയാംഗിനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തിരുന്നു.
നിയമസഭയില്‍ തനിക്കു ഭൂരിപക്ഷ പിന്തുണയുണ്ടെന്ന് അവകാശം ഉന്നയിച്ച് സെലിയാംഗ് ഗവര്‍ണര്‍ക്കു കത്തു നല്‍കിയിരുന്നു. ഇതേതുടര്‍ന്നു ഭരണകക്ഷിയായിരുന്ന ലീസിറ്റ്സുവിന്റെ നാഗാ പീപ്പിള്‍സ് ഫ്രണ്ടിനോട് (എന്‍പിഎഫ്) ഭൂരിപക്ഷം തെളിയിക്കണമെന്നു ഗവര്‍ണര്‍ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ ഇതിനെതിരെ ലീസിറ്റ്സു ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി ലീസിറ്റ്സുവിന്റെ ഹര്‍ജി തള്ളി ഗവര്‍ണക്ക് വിശ്വാസവോട്ട് നടത്തുവാന്‍ അനുമതി നല്കി. ഇതോടെ ജൂലൈ 17 മുന്‍പായി സഭയില്‍ വിശ്വാസം തെളിയിക്കണമെന്നു ലീസിറ്റ്സുവിനോട് ഗവര്‍ണര്‍ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ വിശ്വാസവോട്ടെടുപ്പില്‍ ലീസിറ്റ്സു ഹാജരായില്ല. ഇതേതുടര്‍ന്നായിരുന്നു ഗവര്‍ണര്‍ സെലിയാംഗിനെ മുഖ്യമന്ത്രിയായി ഗവര്‍ണര്‍ തെരഞ്ഞെടുത്തത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: