ന്യൂദല്‍ഹി: ശശി തരൂര്‍ എംപിയുടെ ഭാര്യ സുനന്ദ പുഷ്കറിന്റെ ദുരൂഹ മരണം സംബന്ധിച്ച അന്വേഷണത്തിന്റെ തല്‍സ്ഥിതി റിപ്പോര്‍ട്ട് മൂന്നു ദിവസത്തിനകം സമര്‍പ്പിക്കണമെന്ന് ദല്‍ഹി പോലീസിന് ഹൈക്കോടതി നിര്‍ദ്ദേശം നല്കി.
റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് പരാതിക്കാരനായ ബിജെപി നേതാവ് സുബ്രമണ്യം സ്വാമിക്കും നല്‍കണം. കേസ് സിബിഐക്ക് വിടുന്നതില്‍ എതിര്‍പ്പില്ലെന്ന് പോലീസ് കോടതിയെ അറിയിച്ചിട്ടുണ്ട്. പോലീസ് അന്വേഷണം തൃപ്തികരമല്ലെന്നും സിബിഐ അന്വേഷണം വേണമെന്നുമാണ് സ്വാമിയുടെ വാദം. സുനന്ദുടെ കൊലപാതകത്തില്‍ പങ്കില്ലെങ്കില്‍ സിബിഐ അന്വേഷണത്തെ ശശി തരൂര്‍ പിന്തുണക്കണമെന്ന് സ്വാമി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: