കൊച്ചി: നടിയെ തട്ടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പി.ടി. തോമസ് എംഎല്‍എയുടെ മൊഴിയെടുത്തു. അന്വേഷണസംഘത്തിന് നല്കുന്ന മൊഴി പുറത്തുപറയാനാകില്ലെന്ന് എറണാകുളം ഗസ്റ്റ് ഹൗസില്‍ എത്തിയ പി.ടി. തോമസ് മാധ്യമങ്ങളോട് പറഞ്ഞു.
സംഭവം നടന്ന ദിവസം താന്‍ നടിയെ കണ്ടതാണ്. അന്ന് ഞാന്‍ കണ്ടതും കേട്ടതുമായ കാര്യങ്ങളാണ് പറയുക. അന്വേഷണ ഉദ്യോഗസ്ഥരുടെ ചോദ്യങ്ങള്‍ക്ക് സത്യസന്ധമായി മറുപടി പറയും, ഇത്രയും ഹീനമായ കുറ്റകൃത്യം ചെയ്തത് ആരായാലും അവര്‍ക്ക് തക്കതായ ശിക്ഷ ലഭിക്കണമെന്നും അദ്ദേഹം പറഞ്ഞു. പൊതുപ്രവര്ത്തകന് എന്ന നിലയ്ക്കുള്ള ഉത്തരവാദിത്തം മൊഴി നല്കുമ്പോഴും പാലിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആദ്യഘട്ടത്തില്‍ അന്വേഷണത്തില്‍ സംശയം തോന്നിയപ്പോഴാണ് സിബിഐ അന്വേഷണം വേണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടത്. തുടര്‍ന്ന് പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തലും അന്വേഷണത്തിന്റെ ഗതിയെ മാറ്റിമറിച്ചു. ആരുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഗൂഡാലോചനയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞതെന്ന് സിബിഐ അന്വേഷണത്തില്‍ പറയേണ്ടിവരും. സിബിെഎ പരിശോധിച്ചാല്‍ കൂടുതല്‍ തുമ്പും ഉണ്ടാകുമായിരുന്നു. അത് ഒഴിവാക്കുന്നതിനുവേണ്ടിയാണ് കേരള പോലീസ് ഊര്‍ജ്ജസ്വലമായി പ്രവര്‍ത്തിച്ചത്. കേരള പോലീസിന് സമയം നല്കിയാല് അവര്‍ കേസ് തെളിയിക്കും.
നടി ആക്രമിക്കപ്പെട്ടത്തിന് ശേഷം താന്‍ നടിയെ കണ്ടിരുന്നു. അത് തന്റെ പൊതുപ്രവര്‍ത്തന ജീവിതത്തില്‍ മനസ് മരവിച്ച കാഴ്ചയായിരുന്നു. എന്റെ മണ്ഡലത്തില്‍ ഇത്തരത്തിലുള്ള സംഭവം ഉണ്ടായാല്‍ പല്ലും നഖവും ഉപയോഗിച്ച് നേരിടും. അതിനുവേണ്ടി പോരാടുകയാണ് ലക്ഷ്യം. കേസ് പാളിപ്പോകുന്നുവെന്ന് തോന്നിയാല്‍ നേരായ മാര്‍ഗത്തിലെത്താന്‍ അന്ത്യം വരെ പോരാടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ കേസില്‍ ഗൂഡാലോചന നടന്നിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞത് കേസിലെ പ്രതി രക്ഷപ്പെടാതിരിക്കാന്‍ വേണ്ടി മുഖ്യമന്ത്രി തന്ത്രം മെനഞ്ഞതാണെന്ന് കോടിയേരി ബാലകൃഷ്ണന് പറഞ്ഞത്, വീണിടത്ത് കിടന്ന് ഉരുളുന്നപോലെയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പള്‍സര്‍ സുനി മനുഷ്യക്കടത്ത് നടത്തിയെന്ന വാര്‍ത്ത സത്യമാണോയെന്ന് അറിയാത്തതിനാലും ഈ കേസുമായി ബന്ധമുണ്ടാകുമെന്ന് സംശയമുള്ളതിനാലും മാര്‍ച്ച് 1ന് മുഖ്യമന്ത്രി കത്ത് നല്‍കിയിരുന്നു. എന്നാല്‍ അതിന്റെ നടപടിക്രമം എന്താണെന്ന് ഇതുവരെയും അറിയിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: